Skip to main content

അപ്പുക്കുട്ടന്റെ വീരകൃത്യങ്ങള്‍

എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ജീവിക്കുന്ന ഒരാളാണ് ഈ കഥയിലെ നായകന്‍ അപ്പുക്കുട്ടന്‍. സൂക്ഷിച്ചുനോക്കിയാന്‍ ഇതുപോലെ ഒരാളെ നിങ്ങളുടെ അടുത്തും കാണാനാവും. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഇത്തരം ആളുകള്‍ എല്ലായിടത്തും ഉണ്ടാകും. സിനിമാക്കാര്‍ ഇവരെ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. എന്റെ നാട്ടുകാരന്‍ അത്തരം സംവിധായകരുടെ ഒന്നും കണ്ണില്‍ പെട്ടിട്ടില്ല. ഇദ്ദേഹം നാട്ടിലെ ഒരു പ്രധാന തറവാട്ടിലെ ഒരു യുവ വൃദ്ധനാണ്.
അപ്പുക്കുട്ടന്റെ തറവാട്ടില്‍ ധാരാളം നെല്‍കൃഷിയൊക്കെയുള്ള കാലത്തെ ഒരു സംഭവത്തില്‍ നിന്നും തുടങ്ങാം. കൊയ്ത്തിനും മെതിക്കുംശേഷം നെല്ല് ബന്ധുവീ‌ടുകളിലേക്കൊക്കെ കൊടുത്തയക്കുന്ന ഒരു പതിവുണ്ട്. അപ്പുക്കുട്ടന്‍ ഒരു ദിവസം ഇങ്ങനെ ഒരു ചാക്കു നെല്ലുമായി തന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നു. പറവൂരിനടുത്ത ഏതോ ഒരു സ്ഥലത്താണ് അപ്പുക്കുട്ടന്റെ ചേച്ചിയെ കല്ല്യാണം കഴിച്ചയച്ചിരിക്കുന്നത്. അപ്പുക്കുട്ടന്‍ ബസ്സുകയറി ചേച്ചിയുടെ വീട്ടില്‍ അതി രാവിലെ ചെന്നു. രാവിലെ അനിയനെ കണ്ട ചേച്ചി സന്തോഷത്തോടെ...

ചേച്ചി - ഏന്താ അപ്പുക്കുട്ടാ നീ രാവിലെ തന്നെ ? എന്തെങ്കിലും വിശേഷമുണ്ടോ,വീട്ടീല്‍
അപ്പു - ഇല്ല ചേച്ചി,കൊയ്ത്തു കഴിഞ്ഞു, കുറച്ചു നെല്ലുമായി വന്നതാ...
ചേച്ചി - അതു ശരി എവിടെ അപ്പുക്കുട്ടാ നെല്ല് ?
അപ്പു - നെല്ല്..നെല്ല്..... അയ്യോ ചേച്ചീ ഞാനത് ബസ്സില്‍ വെച്ച് മറന്നുപോയി.

അപ്പുക്കുട്ടനെ ഒരു ദിവസം അമ്മ നെല്ലുണക്കാനിട്ടിരിക്കുന്നിടത്ത് ഇരിത്തിയിട്ടു പോയി. നെല്ലു തിന്നാന്‍ വരുന്ന പറവകളെ ഓടിക്കണം.അതാണ് ജോലി. അപ്പുക്കുട്ടന്‍ പൊതുവേ ദേഷ്യക്കാരനാണ്. മൂക്കത്താണ് ശുണ്ഠി. ഏങ്കിലും അമ്മ പറഞ്ഞത് അനുസരിക്കാതിരിക്കാന്‍ വയ്യല്ലോ ... പണി ഏറ്റെടുത്തു. കോഴികളെക്കൊണ്ടാണ് ഏറെ ശല്ല്യം. ഓടിച്ചാലും ഇതുങ്ങള്‍ കൂട്ടമായി വരും. പിന്നെയും പറത്തും,കുറെ കഴിയുമ്പോള്‍ വരും. അപ്പുക്കുട്ടന്റെ മൂക്ക് ചുവന്നു വിറക്കാന്‍ തുടങ്ങി. അപ്പുക്കുട്ടന്‍ നോക്കിയപ്പോള്‍ എല്ലാ കോഴികളും കൂടി അടുത്തുള്ള തെങ്ങിന്റെ തടത്തിലാണ് പോയിനില്‍ ക്കുന്നത്. കണ്ണുതെറ്റിയാല്‍ വീണ്ടും വരും. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. ഓടി ചെന്ന് ആ കോഴികളെ കാലുമടക്കി ഒരു തൊഴി. കോഴികള്‍ പറന്നുപോയി അപ്പുക്കുട്ടന്റെ തൊഴി കൊണ്ടത് പാവം തെങ്ങിനും. ബാക്കി പറയേണ്ടല്ലോ....

പറയാന്‍ വിട്ടും. ഇദ്ദേഹം ഒരു അയോധന അഭ്യാസി കൂടിയാണ്. ഒന്നര മാസം അടുത്തുള്ള ജിംനേഷ്യത്തില്‍ പോയിട്ടുണ്ട്. ഏതാനും അഴ്ച കളരിപയറ്റും കരാട്ടേയും അഭ്യസിച്ചിട്ടുമുണ്ട്. പറവൂരിലെ അന്നത്തെ പ്രശസ്തമായ കോളേജാണ് കേസരി. കേസരി ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള ഒരു പാരലല്‍ കോളേജ്. അപ്പുക്കുട്ടന്‍ അവിടെ സര്‍വകലാശാല വിദ്യാഭ്യാസത്തിനു ചേര്‍ന്നിരിക്കുന്ന സമയം. പറവൂര്‍ ആ കാലത്ത് റാവുത്തര്‍മാരുടെ വിളയാട്ട കേന്ദ്രമായിരുന്നു. ഒരു ദിവസം റാവുത്തര്‍ തലമുറയിലെ ഒരുത്തന്‍ മദ്യപിച്ച് ലെക്കുകെട്ട് കേസരി കോളേജിന്റെ വാതില്‍ക്കല്‍ വന്ന് അഭ്യാസം കാണിക്കുവാന്‍ തുടങ്ങി. ആടി കുഴഞ്ഞാണ് അദ്ദേഹത്തിന്റെ നില്‍പ് ഒരു തുമ്പി വന്ന് മുട്ടിയാല്‍ പോലും താഴെ വീഴും. ആ സമയത്താണ് പറവൂരില്‍ പൊതുവെ പുതിയ ആളായ അപ്പുക്കുട്ടനും കൂട്ടുകാരം അതു വഴി വരുന്നത്. ഉടന്‍ അവരെ തടുത്തുനിര്‍ത്തിയായി ഇവന്റെ അഭ്യാസം. ദേഷ്യക്കാരനായ അപ്പുക്കുട്ടന് ഇതൊന്നും വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ല. പഠിച്ച ആയോധനമുറകളെല്ലാം മനസ്സിലോര്‍ത്ത് ചാടി ഒരു ഇടി. ഗുണ്ട അതാ കിടക്കുന്നു താഴെ.

അപ്പുക്കുട്ടന്‍ ഹും.....വേണ്ടാ വേണ്ടാ എന്നു വെക്കുമ്പോള്‍ തലയില്‍ കേറാന്‍ വരുന്നു.

അപ്പോഴാണ് സംഭവം കണ്ടുനില്‍ക്കുന്ന ചില ഓട്ടോറിക്ഷക്കാര്‍ അടുത്തുവന്ന് അപ്പുക്കുട്ടനോട് ചോദിക്കുന്നത്.

മോനേ നീ വീട്ടില്‍ പറഞ്ഞിട്ടാണോ ‌വന്നിരിക്കുന്നത് ? ഇതാരാണ് എന്നറിയാമോ ? റാവുത്തര്‍മാരിലെ ഏറ്റവും പെശകാണ്. ഇവന്‍ എഴുന്നേറ്റാല്‍ പിന്നെ നീ പടമാണ്. അതു കൊണ്ട് അടുത്ത വണ്ടിക്ക് സ്ഥലം വിട്ടോ.

അപ്പുക്കുട്ടന് സംഭവത്തിന്റെ കിടപ്പു ശരിക്കും മനസ്സിലായി.പുള്ളി അടുത്ത വണ്ടിക്കൊന്നും കാത്തുനിന്നില്ല. നേരേ കിഴക്കോട്ട് വിട്ടു. പെരുവാരം അമ്പലത്തിനെ ചുറ്റി നേരേ മന്നം അമ്പലത്തിന്റെ പടിഞ്ഞാറേ വശം വഴി അനച്ചാലു കൂടി വീട്ടിലേക്ക് ഓടി. പിന്നീട് അദ്ദേഹം പറവൂരിലേക്ക് പോയിട്ടില്ല. വിദ്യാഭ്യാസം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത്.

ഇത്തരം ഒരാളെ നിങ്ങളുടെ അടുത്തും കണ്ടിട്ടില്ലേ. ഉണ്ടാവും. അപ്പുക്കുട്ടനെ ക്കുറിച്ചു ചുരുക്കി പറഞ്ഞാല്‍....

ഉദാഹരണത്തിന് റേഡിയോയില്‍ ഒരു വാര്‍ത്ത വരുകയാണ്. ജനങ്ങളാരും പുറത്തിറങ്ങരുത്. പുറത്ത് ഭയങ്കര മിസൈല്‍ വര്‍ഷം നടക്കുകയാണ് അപ്പുക്കുട്ടന്‍ ഉടനെ പുരയുടെ മുകളില്‍ ഗോണി വെച്ച് കയറി മുകളില്‍ കൂടി പോകുന്ന ഒരു മിസൈല്‍ താഴേക്കു കൊണ്ടുവരും. എന്നിട്ടേ അലോചിക്കു
അയ്യോ ഇത് മിസൈലല്ലേ .... ഇതു പൊട്ടുമല്ലോ .....

Comments

അപ്പുക്കുട്ടന്‍ ഹും.....വേണ്ടാ വേണ്ടാ എന്നു വെക്കുമ്പോള്‍ തലയില്‍ കേറാന്‍ വരുന്നു.
കലക്കി
അയ്യോ ഇത് മിസൈലല്ലേ ?
ഇതു പൊട്ടുമല്ലോ ?
പൊട്ടി........
ഹ.ഹ.ഹ.. അപ്പുക്കുട്ടൻ കലക്കി..

Popular posts from this blog

കമ്മ്യൂണിസം - ഒരു മതം

കമ്മ്യൂണിസം ഒരു മതമാണോ എന്നുള്ള ചില ചിന്തകളാണ് ഈ ലേഖം സമാധാന പ്രേമികള്‍ക്കു മുമ്പില്‍ വെയ്ക്കുന്ന ഒരു ചോദ്യം. ഒരു മതത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ? അല്ലെങ്കില്‍ ഒരു മതം എന്ന് വിളിക്കപ്പെടുന്നത് എപ്പോഴാണ് ? കുറെ ഏറെ ആളുകളുടെ കൂട്ടായ്മയ്ക്ക് ഒരു ലക്ഷ്യവും അല്ലെങ്കില്‍ ഒരു ദര്‍ശനവും അതിലേക്ക് എത്തിച്ചേരാവുന്ന ഒരു ജീവിതരീതിയും ഉണ്ടാവുമ്പോഴാണ് അവിടെ ഒരു മതം രൂപപ്പെടുന്നത്. ഹിന്ദു മതത്തെ കണക്കാക്കിയാല്‍ ഇവയെ ശ്രുതി എന്നും സ്മൃതി എന്നു പറയാവുന്നതാണ്. അങ്ങിനെ കണക്കാക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെ ദര്‍ശനം എന്താണ് ?അത് സ്വാതന്ത്ര്യം ,സോഷ്യലിസം എന്നത് ആണ്, അതിലേക്കുള്ള ജീവിത രീതി ആണ് ജനാധിപത്യം . ഈ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ കമ്മ്യീണിസവും ഒരു മതമാണ് എന്ന നിഗമനത്തില്‍ നമുക്ക് എത്തിച്ചേരാവുന്നതാണ്. അല്ലെങ്കിലും കമ്മ്യൂണിസം എല്ലായിടത്തും ഒരു മതവുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നുണ്ട്. കേരളത്തിലായാലും ബംഗാളായാലും ഒരു മതത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് കമ്മ്യൂണിസം വേരുറച്ചിട്ടുള്ളത്. ഭാരത്തില്‍ മറ്റൊരിടത്തും കമ്മ്യൂണിസത്തിന്‍ വളരാന്‍ കഴിയാത്തതും ഇതുകൊണ്ടായിരിക്കും. കേരളത്തില്‍ ശ്രീനാരായണ ഗുരുവും...

തേങ്ങലുകൾക്കു മുകളിൽ നിന്നും

അതിദാരുണമായ ഈ യുദ്ധം ഒരിക്കൽ അവസാനിക്കും. നമ്മളോരോരുത്തരും, ജൂതന്മാർ എന്നല്ലാതെ സാധാരണ മനുഷ്യർ മാത്രമായി അറിയപ്പെടും.      ആൻ ഫ്രാങ്ക് ഹാംബർഗിൽ നിന്നും മൂൺസ്റ്റർ എന്ന സ്ഥലത്തേക്കുള്ള യാത്രക്കിടയിലൊരിടത്താണു രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായിരുന്ന ബെർഗൻ-ബെൽസൺ കോൺസൻട്രേഷൻ കാംപ്. സർവ്വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന ആൻഡ്രേ ആണു ആ സ്ഥലത്തെക്കുറിച്ചു പറഞ്ഞതു. യാത്രക്കിടയിൽ അതൊഴിവാക്കാനാവില്ലെന്നു അപ്പോ തന്നെ നിശ്ചയിച്ചിരുന്നു. ബെർലിനിൽ ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിച്ചിരുന്നുവെങ്കിലും, കോൺസൻട്രേഷൻ ക്യാംപ് മെമ്മോറിയൽ ഒന്നും ബെർലിനിൽ ഉണ്ടായിരുന്നില്ല.  നവംബർ 18 ആം തീയതി ഞായറാഴ്ച ബെർലിൻ സമയം ഒന്നരയോടുകൂടിയാണു ഞങ്ങൾ ബെർഗൻ-ബെൽസൺ കാംപിലെത്തിയത്. അവിടെ ആകെയുള്ളതു അഞ്ചിൽ താഴെ കാറുകളും, ഒരു പട്ടാള വണ്ടിയുമാണ്.  യുദ്ധതടവുകാരെ താമസിപ്പിക്കുന്നതിനായി നാസി ഭരണകൂടം 1943 ൽ സ്ഥാപിച്ചതാണു, ബെർഗൻ-ബെൽസൺ ക്യാംപ്. വിദേശങ്ങളിൽ യുദ്ധതടവുകാരായി പിടിക്കപ്പെട്ട ജർമ്മൻ പട്ടാളക്കാരെ വിട്ടുകിട്ടുന്നതിനുവേണ്ടി ജൂതന്മാരെ കൈമാറ്റം ചെയ്യാനായി തടവിൽ പാർപ്പിച്ചിരുന്ന ഒരു ക്യാംപായിരുന്നു ഇ...

Less words ... More Actions

The latest wave of attacks in Mumbai by the Pak based LeT have created a wave of nationalism in the minds of us Indians. Never has there been such a national uproar against the Political clowns of our country. What these clowns and the LeT morons fail to undermine was that although we are a nation of Millions of passionate cries, we are a great nation, a nation which has given leaders like Subash Chandra Bose, Lokmanya Tilak, Chandra Shekar Azad, Bhaghat Singh……. As the whole of India mourns the death of our people, the rest of the world is playing mind games. These people are hell bend on destroying our country. We were ambushed and slaughtered again! There is legitimacy for what we do at this juncture. Forget peace for now. We have to show them that we are strong. We have laws of a civilized nation and we cannot afford to be uncivilized, but I say we should resist such laws for now. You tell me what law protects terrorists?? It is time that we heard with new ears. Every civilization ...