Skip to main content

Posts

Showing posts from April, 2009

അപ്പുക്കുട്ടന്റെ വീരകൃത്യങ്ങള്‍

എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ജീവിക്കുന്ന ഒരാളാണ് ഈ കഥയിലെ നായകന്‍ അപ്പുക്കുട്ടന്‍. സൂക്ഷിച്ചുനോക്കിയാന്‍ ഇതുപോലെ ഒരാളെ നിങ്ങളുടെ അടുത്തും കാണാനാവും. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഇത്തരം ആളുകള്‍ എല്ലായിടത്തും ഉണ്ടാകും. സിനിമാക്കാര്‍ ഇവരെ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. എന്റെ നാട്ടുകാരന്‍ അത്തരം സംവിധായകരുടെ ഒന്നും കണ്ണില്‍ പെട്ടിട്ടില്ല. ഇദ്ദേഹം നാട്ടിലെ ഒരു പ്രധാന തറവാട്ടിലെ ഒരു യുവ വൃദ്ധനാണ്. അപ്പുക്കുട്ടന്റെ തറവാട്ടില്‍ ധാരാളം നെല്‍കൃഷിയൊക്കെയുള്ള കാലത്തെ ഒരു സംഭവത്തില്‍ നിന്നും തുടങ്ങാം. കൊയ്ത്തിനും മെതിക്കുംശേഷം നെല്ല് ബന്ധുവീ‌ടുകളിലേക്കൊക്കെ കൊടുത്തയക്കുന്ന ഒരു പതിവുണ്ട്. അപ്പുക്കുട്ടന്‍ ഒരു ദിവസം ഇങ്ങനെ ഒരു ചാക്കു നെല്ലുമായി തന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നു. പറവൂരിനടുത്ത ഏതോ ഒരു സ്ഥലത്താണ് അപ്പുക്കുട്ടന്റെ ചേച്ചിയെ കല്ല്യാണം കഴിച്ചയച്ചിരിക്കുന്നത്. അപ്പുക്കുട്ടന്‍ ബസ്സുകയറി ചേച്ചിയുടെ വീട്ടില്‍ അതി രാവിലെ ചെന്നു. രാവിലെ അനിയനെ കണ്ട ചേച്ചി സന്തോഷത്തോടെ... ചേച്ചി - ഏന്താ അപ്പുക്കുട്ടാ നീ രാവിലെ തന്നെ ? എന്തെങ്കിലും വിശേഷമുണ്ടോ,വീട്ടീല്‍ അപ്പു...

കര്‍ണ്ണകാണ്ഡം

മഹാഭാരതചരിതത്തിലെ അനേകം കഥാപാത്രങ്ങളില്‍ ഏറ്റവും നിന്ദിക്കപ്പെട്ടവനും,വെറുക്കപ്പെട്ടവനും,കളിയാക്കപ്പെട്ടവനും,ആയ ഒരു കഥാപാത്രമാണ് കര്‍ണ്ണന്‍ കുന്തീദേവിയുടെ കനിഷ്ഠപുത്രനായി ജനിക്കുകയും,സൂതപുത്രനായി വളര്‍ത്തപ്പെടുകയും ചെയ്തവനാണ് കര്‍ണ്ണന്‍. അവസാനം സ്വന്തം അനുജനാല്‍ യുദ്ധഭൂമിയില്‍ വെച്ച് കര്‍ണ്ണന്‍ കൊല്ലപ്പെടുന്നു. മഹാഭാരതം ഒന്നുകൊണ്ട് മാത്രം കര്‍ണ്ണനെകുറിച്ച് മനസ്സിലാക്കുവാനോ,പഠിക്കുവാനോ സാധിക്കുമെന്നു തോന്നുന്നില്ല. താഴെ പറയുന്ന നാല് പുസ്തകങ്ങള്‍ വായിച്ച ശേഷം എനിക്കു തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. ഒന്ന്. മഹാഭാരതം - തമ്പുരാന്‍ രണ്ട്. ഭാരതപര്യടനം - മാരാര്‍ മൂന്ന്. രണ്ടാമൂഴം - എം.ടി. നാല്. ഇനി ഞാന്‍ ഉറങ്ങട്ടെ - പി.കെ.ബാലകൃഷ്ണന്‍. മഹാകവി വ്യാസന്‍ മഹാഭാരതം എഴുതുമ്പോള്‍ ഇട്ടിട്ടുപോയ ചില അര്‍ത്ഥഗര്‍ഭങ്ങളായ,ദീര്‍ഘ മൌനങ്ങളുണ്ട്. പിന്നീട് വായിക്കുന്നവര്‍ക്ക് പൂരിപ്പിക്കുവാന്‍ വേണ്ടി. ആ മൌനവ്യാഖ്യാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം. മരണം വന്നു വാതില്‍ക്കല്‍ തട്ടിവിളിച്ച സന്ദര്‍ഭത്തില്‍പോലും,രണ്ടാമൂഴം പൂര്‍ത്തിയാക്കാന്‍ താന്‍ മറഞ്ഞ നിന്നു എന്ന് എം.ടി. രണ്ട...

ഈ വിഷുവിന് അച്ഛനെവിടെയാ ?

ഈ വിഷുവിന് അച്ഛനെവിടായാ ? എല്ലാ തവണയും അച്ഛനെനിക്ക് കൈനീട്ടം തരാറുള്ളതല്ലെ. ഇന്നുമാത്രമെന്താ ജോലി കഴിഞ്ഞ് വരാത്തെ ? എവിടെയാ ഈ റിയാദ് ? പപ്പുമാമന്റെ ദുബായ്ക്കും,ജെസ്സ് മാമന്റെ ഖത്തറിനും അടുത്തു തന്നെയാണോ ഈ സ്ഥലം ? കുറെ ദൂരം പോകണോ ? ഫോണിലുടെ സംസാരിച്ചാല്‍ മാത്രം മോന് പോര....നേരിട്ട് കാണണം. ഇപ്പ തന്നെ കാണണം. പിന്നെ ഈ വിഷുവിന് ഞാന്‍ അമ്മയുടെ വീട്ടിലാണ്, അച്ചാച്ചനോട് ചോദിച്ചിട്ടു തന്നെയാ പോയത്. പോകാനിറങ്ങിയപ്പോള്‍ അച്ചാച്ചന്‍ പറയുകാ...എന്നത്തെയും പോലെ...നീ അവിടെ ചെന്ന് തകര്‍ക്കരുത്,അസുഖം ഒന്നും വരുത്തിവെയ്ക്കരുത് എന്ന്. ഞാന്‍ എപ്പഴെത്തെയും പോലെ ശരി പറഞ്ഞു ...ചിരിച്ചു....അച്ചാച്ചനും ചിരിച്ചു... പക്ഷെ അച്ഛാ...ഇത്തവണ എനിക്കു അസുഖം ഒന്നും വരില്ല കേട്ടോ...ഞാന്‍ പുതിയ മരുന്നു കഴിച്ചു തുടങ്ങിയല്ലോ....കമ്മത്ത് ഡോക്ടറിന്റെ മരുന്നല്ല, വേറെ ഒരു സ്ഥലത്ത് നിന്നാണ് ഇത്തവണ അച്ചാച്ചന്‍ മരുന്നു വാങ്ങിയത്. ഞാനും അച്ചാച്ചനും,അച്ചാമ്മയും കൂടെ പോയാണ് മരുന്ന് വാങ്ങിയത്. പിന്നെ ഇത്തവണ ഞാന്‍ കളിപ്പാട്ടം ഒന്നും വാങ്ങിതരാന്‍ പറഞ്ഞില്ല,നാസറ് ചേട്ടന്റെ കാറിനാണ് പോയത്. നാസര്‍ ചേട്ടന്‍ നല്ല സ്പീഡിലാണ് പോയത്,കളിപ്പാ...

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍ എന്ന തലക്കെട്ട് ഇതിനു ചേരുന്ന ഒന്നല്ല,കാരണം എനിക്കു പ്രിയപ്പെട്ടതായി അനേകം ഗാനങ്ങളുണ്ട്. സംഗീതം ഇഷ്ടപെടുന്ന സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ടതായി കുറെ ഗാനങ്ങളുണ്ടായിരിക്കും. എന്നാല്‍ ചില ഗാനങ്ങള്‍,ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതായി തോന്നും. ചിലപ്പോള്‍ അത് നിങ്ങള്‍ വളരെ കാലത്തിനു ശേഷം കണ്ടു മുട്ടുന്ന സുഹൃത്തിനെ കാണുമ്പോള്‍ എവിടെ നിന്നെങ്കിലും ഒഴുകി വരുന്നതാകാം. അല്ലെങ്കില്‍ നിങ്ങളുടെ കാമുകിയോ,ഭാര്യോ അരികിലുള്ളപ്പോള്‍ മ്യൂസിക്ക് സിസ്റ്റത്തില്‍ പാടുന്നതാകാം. ഇനിയതല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആരെങ്കിലും പാടുന്നതാകാം. ശരിക്കും ഇതാണ് കാര്യം,നിങ്ങള്‍ തീരുമാനിക്കു തലക്കെട്ട് ഇതു മതിയോ എന്ന്. ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ ... എനിക്കിഷ്ടപ്പെട്ട അനേകം ഗാനങ്ങളുണ്ട് എന്ന് അതില്‍ ചില പ്രത്യേക സന്ദര്‍ഭത്തില്‍ ഞാന്‍ കേട്ട,എന്റെ മനസ്സിനെയാകെ ഒരു തൂവല്‍ പോലെ പറത്തിവിട്ട ചില ഗാനങ്ങളുണ്ട്. ആ ഗാനങ്ങളും, അവ ഞാന്‍ കേട്ട സന്ദര്‍ഭങ്ങളും. ഒന്ന്. ഹരിവരാസനം സ്ഥലം. ശബരിമല സമയം ഏകദേശം പതിനൊന്നുമണി രാത്...

എന്റെ ചേട്ടാ .... മലയാളിയായിരുന്നോ ? ....

ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെയെല്ലാം മലയാളിയുണ്ട്. കുറെ നാളുകള്‍ക്കു മുമ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ഒരു ചിത്രം ഓര്‍മ്മ വരുന്നു. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുന്ന സമയം അവിടെ ചായക്കട നടത്തുന്ന മലയാളിയായ വാസുചേട്ടന്റെ ചിത്രം. പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലെ ഒരേടില്‍,അദ്ദേഹം ബാലിദ്വീപുകള്‍ സന്ദര്‍ശിക്കുമ്പോഴാണ് എന്നു തോന്നുന്നു, ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ ദ്വീപു കാണാന്‍ പോകുകയും അവിടെയുള്ള ഏക കട നടത്തുന്ന കോഴിക്കോടുകാരനായ ഒരു മലയാളിയെ അദ്ഭുതത്തോടെ പരിചയപ്പെടുന്ന കഥ പറയുന്നുണ്ട്. അങ്ങിനെ മലയാളിയും,മലയാളവും ഇല്ലാത്ത നാടില്ല. എനിക്കുണ്ടായ അനുഭവം മറ്റൊന്നാണ്. സ്ഥലം , സൌദി അറേബ്യയിലെ റിയാദിലെ,പ്രശസ്തമായ ഗ്രനേഡസെന്റര്‍ ഷോപ്പിംഗ് മാളിലെ ഫുഡ് കോര്‍ട്ട്. ഇവിടെ ലോകോത്തര ബ്രാന്‍ഡുകള്‍ എല്ലാം കിട്ടും. മക്ഡൊണാള്‍ഡ്,ഡൊമിനോസ്സ്,പിസ്സാഹട്ട് എല്ലാം ..... ഇവിടേക്കാണ് ഞങ്ങള്‍ നാലു മലയാളി സുഹൃത്തുക്കള്‍ ഒരു വ്യാഴാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കാനായി ചെല്ലുന്നത്. എല്ലാ കടകളിലും കയറിയിറങ്ങി അവസാനം മക്ഡൊണാള്‍ഡ്സില്‍ എത്തിചേര്‍ന്നു. അപ്പോഴേക...

വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍

വര്‍ഷം എത്ര കഴിഞ്ഞാലും, ഋതുക്കള്‍ മാറി വന്നാലും, നമ്മളെ വിട്ടുപിരിയാത്ത ചില ഓര്‍മ്മകള്‍ ഉണ്ടായിരിക്കും. കാലം ഏതു മുറിവും ഉണക്കും എന്ന് പറയാറുണ്ടെങ്കിലും, ജീവന്‍ ഉടലില്‍ നിന്നും വിട്ടു പിരിയുന്നതു വരെ വിടാതെ പിന്തുടരുന്ന ചില വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിരിക്കും. അത് ഒരു പക്ഷേ നാം ഇടപെട്ട ഒരു സംഭവമായിരിക്കും,കണ്ടുനിന്ന ഒന്നായിരിക്കും. ചിലപ്പോള്‍ നമുക്കു വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും സംഭവിച്ചതായിരിക്കും. പക്ഷെ ഇതു സംഭവിച്ചത് എന്റെ കലാലയ ജീവിതത്തിനിടയിലാണ്. ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിരണ്ട്,പ്രീഡിഗ്രി രണ്ടാം വര്‍ഷം. ഞാന്‍ പഠിച്ച കോളേജ് മഹാരാജാസ് പോലെയോ,യു.സി.പോലെയോ വലുതായ ഒന്നല്ലായിരുന്നെങ്കിലും ചെറുതുമല്ലായിരുന്നു. എസ്.എന്‍.എം കോളേജ് മാല്ല്യങ്കര. മഹാത്മാവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ എറണാകുളം ജില്ലയിലെ അവസാനത്തെ കോളേജ്. ചുറ്റുപാടും ചകിരിപാടം കൊണ്ടു പൊതിഞ്ഞ കോളേജ്. ഉള്ളതുകൊണ്ട് ഓണം എന്ന പോലെ നിലവിലുള്ള അടിസ്ഥാനസൌകര്യംകൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചുപോകുന്നു. അല്ലെങ്കില്‍ തന്നെ സെക്കന്റ് ഗ്രൂപ്പ്,ബി ബാച്ച് എന്നാല്‍ തല്ലിപ്പൊളികളെ മാത്രം തിരഞ്ഞെടുത്ത് ...

കണ്ണേ മടങ്ങുക...മനസ്സേ ലജ്ജിക്കുക....

ഭദ്രേ മയങ്ങുക , ശാന്തമായ് ഉറങ്ങുക , കണ്ണിമയ്ക്കാതെ ഈ ഇടവേളയില്‍ നിന്റെ നിദ്രക്കു ഞാന്‍ കാവലിരിക്കാം ( ഒ . എന്‍ . വി - ശാര്‍ങ്ഗപക്ഷികള്‍ ) പോയ മാസം നടുക്കമുണര്‍ത്തുന്ന ഒരു വാര്‍ത്ത മാതൃഭൂമി ദിനപത്രത്തിന്റെ ഉള്‍താളുകളില്‍ ഇടം പിടിച്ചിരുന്നു. വൃദ്ധദമ്പതികളെ മക്കള്‍ വഴിയിലുപേക്ഷിച്ചു ക‌ടന്നു കളഞ്ഞു. ഇരുട്ടിന്റെ മറവിലാണ് ആ സര്‍പ്പസന്തതികള്‍ ഈ കൊടും ക്രൂര കൃത്യം ചെയ്തത്. കൈവളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കി കണ്ണുംനട്ടായിരിക്കില്ലേ ആ അച്ചനമ്മമാര്‍ സ്വന്തം മക്കളെ നോക്കിയിരിക്കുക.ഒന്നു തുമ്മിയാല്‍,ഉറക്കത്തില്‍ ഒന്നുറക്കെ കരഞ്ഞാല്‍,ഒരു വേദന വന്നാല്‍ തന്റെ പിഞ്ചുകുഞ്ഞിനേക്കാള്‍ നോവുന്നത്,അവരുടെമാതാപിതാക്കളുടെ നെഞ്ചകം ആയിരിക്കും. വലുതായി വരുന്തോറും ആ ആധി കൂടി വരുന്നു. സ്കൂളില്‍ നിന്നും വരാന്‍ വൈകിയാല്‍, ഒരു തലവേദന വന്നാല്‍ നമുക്കറിയില്ലായിരിക്കും ആ മനസ്സുകള്‍ എത്ര വേദനിക്കുന്നുണ്ടായിരിക്കും. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമോഒരു ദൂരയാത്രക്കു വട്ടം കൂട്ടുമ്പോള്‍,ആ മനസ്സുകളില്‍ വളരുന്ന ചോദ്യങ്ങള്‍ എത്രയായിരിക്കും. എന്റെ കുഞ്ഞ് എവിടെയായിരിക്കുമോ ? അവന്‍ കൃത്യമായി എത്തിച്ചേര്‍ന്നോ ? നല്ല ഭക...

എന്റെ ഗ്രാമം - എന്തിഷ്ടമാണെനിക്കെന്നോ ?

ആലുവക്കും പറവൂരിനും ഇടയിലുള്ള സ്ഥിതി ചെയ്യുന്ന നീറിക്കോട് എന്ന ഗ്രാമം. എന്റെ ഗ്രാമം,എനിക്കേറെ പ്രിയപ്പെട്ട എന്റെ നാട്. അതെല്ലാവര്‍ക്കും അങ്ങിനെ തന്നെയായിരിക്കും. എന്നാല്‍ മറ്റാരേക്കാളും എനിക്ക് എന്റെ നാട് പ്രിയപ്പെട്ടതാണ്. തട്ടാംപടി എന്ന സ്റ്റോപ്പില്‍ ബസ്സിറങ്ങി തെക്കു വശത്തുള്ള ചെറിയ ഇടവഴിയിലൂടെ നടന്നു തുടങ്ങിയാല്‍,പിന്നങ്ങോട്ട് കണ്‍കുളിര്‍ക്കുന്ന കാഴ്ചകളും മനസ്സു നിറയെ സന്തോഷവും ആണ് എനിക്ക്. ഞാന്‍ എത്ര ദൂരയാത്ര കഴിഞ്ഞാണ് വരുന്നതെങ്കിലും എന്റെ യാത്രാക്ഷീണമെല്ലാം ദൂരെ പോകുന്ന കാഴ്ചകളാണ് പിന്നീടങ്ങോട്ട്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടശേഖരം. ആരോ ഉണക്കാനിട്ട പച്ചപുതപ്പുപോലെ ,വെയിലില്‍ തിളങ്ങുന്നു. ഇനിയങ്ങോട്ട് ഏകദേശം അരകിലോമീറ്ററോളം ഈ പാടം തന്നെയാണ്. പാടത്തിനരികിലുള്ള ഓല മേഞ്ഞ ചില പുരകളുംഒന്നിടവിട്ട് പുതിയ രീതിയിലുള്ള,നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ വാര്‍ക്കപുരകളും കാണാം. നെല്‍ക്കതിരിനിടയില്‍ ചില വെണ്‍ കൊറ്റികള്‍,അവയെ ഓടിച്ചു കളയാനെത്തുന്ന ചില കുട്ടികളും,കല്ലെറിഞ്ഞ പിടിക്കാന്‍ ശ്രമിക്കുന്ന ചില വിരുതന്‍മാരും. ഇവരെയെല്ലാം പറ്റിച്ച് വീണ്ടും കതിരു കൊത്താനിരിക്കുന്ന കൊക്കുകളും. ഈ കാഴ്ചയ...

വിഷുപുലരി

വീണ്ടും ഒരു മേടപുലരി വന്നെത്തി. ഞാനില്ലാത്ത നാട്ടിലെ ആദ്യത്തെ വിഷുക്കാലം. നാട്ടിലെ വിഷുക്കാലം എന്നും സന്തോഷം തരുന്ന ഒന്നാണ്. പൂത്തുനില്‍ക്കുന്ന കണിക്കൊന്നകളും,ഉല്ലാസപൂത്തിരി വിതറുന്ന പ്രഭാതങ്ങളും ആര്‍ത്തുല്ലസിക്കുന്ന പുഴയും,പൂങ്കാറ്റും എല്ലാം വിഷുക്കാലത്തിന്റെ പ്രത്യേകതയാണല്ലോ ? ആദ്യമായാണ് ഒരു വിഷുക്കാലത്തില്‍ നാട്ടില്‍ നിന്നും അകലെയായിപോകുന്നത്. ഈ വിഷുവിനും എല്ലാം അതുപോലെ തന്നെയുണ്ടാകും. ഞാന്‍ മാത്രം ആ ആഘോഷങ്ങളില്‍ പങ്കുകൊള്ളാതെ ദൂരെ...ദൂരെ ഒരു മണലാരണ്യത്തിനു നടുവില്‍ നാട്ടിലെ ഓര്‍മ്മകളുമായി എന്റെ ഗ്രാമത്തിലെ വിഷു ആഘോഷങ്ങളുടെ സ്മരണകളുമായി അടുത്ത അവധിയും എണ്ണി കാത്തിരിക്കുന്നു. വീട്ടിലേക്കല്ലോ വിളിക്കുന്നു കാട്ടുകിളിയും തുമ്പിയും കടത്തുവള്ളങ്ങളും വീട്ടില്‍നിന്നല്ലോ ഇറങ്ങി നടക്കുന്നു ചിങ്ങനിലാവും കരച്ചിലും (വീട്ടിലേക്കുള്ള വഴി - വിനയചന്ദ്രന്‍) ഏതു ധൂസര സന്ദര്‍ഭത്തില്‍ ജനിച്ചാലും ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവണമീ ഗ്രാമത്തിന്‍ മമതയും,മണവും ........ ഇത്തിരി കൊന്നപ്പൂവും ...