സൂര്യനു ചുറ്റും മുപ്പത്തി ആറു തവണ വലംവെച്ചുകഴിഞ്ഞു... യാത്രയിൽ പാതിയിലേറെ വഴി പിന്നിട്ടു വസന്തവും , ശിശിരവും , വേനലും , വർഷവും കടന്നുപോയി , മേടക്കാറ്റും , ചിങ്ങവെയിലും എന്നെ തലോടിപറന്നു , കടന്ന വഴിയിൽ കാലിടറിയപ്പോഴൊക്കെ വീഴാതെ താങ്ങിയ കുറെ കൈകൾ ഉണ്ട് , ഇരുട്ട് വീണപ്പോൾ ദീപം കാണിച്ചവരും , എന്റെ കണ്ണീരിനു കൂട്ടായി വിരലിലെണ്ണാവുന്നവരായിരുന്നെങ്കിൽ കൂടെ ചിരിക്കാനായി ഞാൻ എല്ലാവരെയും കണ്ടിരുന്നു.. എന്റെ പുറകിൽ , എന്റെ കാലടിപാടുകൾ മാത്രമേ എനിക്കു കാണാനാകുന്നുള്ളു... കൂടെയുണ്ടായിരുന്നു എന്നു ഞാൻ വിശ്വസിച്ചവർ എവിടെയോ എന്നെ ഉപേക്ഷിച്ചു പോയിരിക്കാം , ദൂരെ ഈ നീലാകാശം അവസാനിക്കുന്നതെവിടെയാണ്.. അവിടേക്ക് കാണുന്ന ഈ ഒറ്റയടിപ്പാത എത്ര നാഴിക ഞാൻ പിന്നിട്ടാൽ അവസാനിക്കുമായിരിക്കും.. പറക്കമുറ്റാത്ത കിളികളാണ് കൂടെ , അവറ്റക്ക് സ്വന്തമായി പറക്കാനോ , ആഹാരത്തിനോ കഴിയുന്നതുവരേക്കും എന്റെ കാലുകൾക്ക് നീ തളർച്ച വരുത്തരുതേ , അതു വരേക്കും എന്റെ കാഴ്ച നീ തടയരുതേ...