Skip to main content

Posts

Showing posts from December, 2009

നീയില്ലാത്ത ആദ്യത്തെ പുതുവര്‍ഷം

നീയില്ലാത്ത ഒരു പുതുവര്‍ഷം വന്നെത്തുന്നു.... നീയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എനിക്കു മനസ്സിലാകുന്നത്, നിന്‍റെ ഇഷ്ടങ്ങള്‍ വന്നണയുമ്പോഴാണ്. കാട്ടുപൂക്കളേയും , തുമ്പിയേയും പ്രണയിച്ച നീ, വേദനകളെ പനിനീര്‍പൂക്കളാക്കി മാറ്റി. നിന്‍റെ കണ്ണിലെ പ്രകാശബിന്ദുക്കളെ നോക്കി ഞാനൊരിക്കല്‍ പറഞ്ഞു, നിനക്കു കാണാനായാണ് സൂര്യന്‍ ഉദിക്കുന്നതും,നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്നതും, അന്നത്തെ നിന്‍റെ പുഞ്ചിരിയില്‍ , ഒരു വിഷാദഛവി പരക്കുന്നതു ഞാന്‍ കണ്ടു. പക്ഷെ നിന്നെ ഞാനെന്ന പോലെ എനിക്കറിയാമായിരുന്നതുകൊണ്ട് , അതെന്‍റെ തോന്നലായി മറക്കാന്‍ ഞാന്‍ ശ്രമിച്ചു. നിന്‍റെ ജീവിതം എണ്ണിതീര്‍ക്കാവുന്ന നാളുകളേയുള്ളു എന്നു പറയാന്‍ നീ എന്തിനു കുടജാദ്രി തിരഞ്ഞെടുത്തു.. ആരും കരയാത്ത , കുടജാദ്രി എന്നെ കണ്ണുനീരണയിച്ചു , നിന്നെ ഞാന്‍ സ്നേഹിച്ചു കൊതിതീര്‍ന്നിരുന്നില്ലല്ലോ പ്രിയ തോഴാ... ആ യാത്ര നിന്‍റയൊരു സ്വപ്ന സാഫല്യമായിരുന്നെന്നു ഞാനറിഞ്ഞു നീയെനിക്കെഴുതിയ അവസാനത്തെ കത്തിലൂടെ അതു ഞാനറിയുമ്പോഴേക്കും നീ ഒരു പക്ഷേ സ്വര്‍ഗ്ഗവാതില്‍ക്കലെത്തിയിട്ടുണ്ടായിരുന്നിരിക്കും. നീ എവിടെയാണ് ഉറങ്ങുന്നത്. എനിക്കറിയില്ല. പക്ഷെ നിനക്കു തന്നു തീര്‍...

കേരള സോഷ്യല്‍ ഫോറവും,ലൈംഗികതൊഴിലാളിസെമിനാറും.

രണ്ടായിരത്തി രണ്ട് ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്ക്കൂളില്‍ വെച്ച് നടക്കുന്ന കേരളസോഷ്യല്‍ഫോറത്തില്‍ പങ്കെടുക്കാനായി പോയ സംഘത്തിലെ ഒരംഗമായിരുന്നു ഞാനും. നാലുദിവസത്തെ പരിപാടിയില്‍ അവസാനദിവസം ഞങ്ങളുടെതായ ഒന്നും തന്നെയില്ല എന്നതിനാല്‍ ഞങ്ങള്‍ മൊത്തം ഒന്നു ചുറ്റിക്കറങ്ങാനായി ഇറങ്ങി. ഏതോ ഒരു സ്റ്റാളില്‍ ചെന്നപ്പോള്‍ അവിടെ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു സെമിനാര്‍ തുടങ്ങുന്നു എന്നു എഴുതിവെച്ചിട്ടുണ്ടായിരുന്നു. വിഷയം AID TO AIDS പങ്കെടുക്കുന്നവര്‍ കേരളത്തിലെ ലൈംഗികതൊഴിലാളികള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ ഞങ്ങള്‍ തീരുമാനിച്ചു ഇവിടെ കയറികളയാം. ശ്രീ മൈത്രേയനാണ് ഈ പരിപാടി ഓര്‍ഗനൈസ് ചെയ്യുന്നത്. കയറി ഇരുന്നു ശുഷ്കമായ സദസ്സ്.ഉദ്ഘാടനം നളിനിജമീല (ഒരു ലൈംഗീകതൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകം എഴുതിയ ആള്‍ ). ചര്‍ച്ചകളും വാഗ്വാദങ്ങളും പുരോഗമിക്കുന്നു, അപ്പോഴാണ് അപ്രതീക്ഷിതമായി വാതിലിലൂടെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ കടന്നുവരുന്നത്. ഛായാഗ്രാഹണ ഉപകരണങ്ങളും മറ്റുമായി. അവര്‍ വന്ന ഉടനെ ചിത്രീകരണവും തുടങ്ങി. ഇടക്ക് ക്യാമറ സദസ്സിലേക്ക് പാന്‍ ചെയ്തു വന്നു. ഞാന്‍ നോക്കുമ്പോള്‍ എന്‍റെ കൂ...

മലബാര്‍ എക്സ്പ്രസ്സ്

ഒരു ദിവസം അപ്രതീക്ഷിതമായി മേധാവിയുടെ നിര്‍ ദ്ദേശം കിട്ടുന്നു ഉടനെ പുറപ്പെടുക കണ്ണൂര്‍ക്ക്. അവിടെ പ്രൊജക്ട് ഇംപ്ളിമെന്‍റേഷനുമായി എന്തോ പ്രശ്നമുണ്ട്. പാഞ്ഞോളു ഇന്നു തന്നെ.... കൂടുതല്‍ സംസാരമൊന്നുമില്ല,ഞാനനുസരണയുള്ള കുട്ടിയായി.... വീട്ടിലെത്തി ലൊട്ടുലൊടുക്കുകളെല്ലാം പെറുക്കി റെയില്‍വേസ്റ്റേഷനിലെത്തുന്പോള്‍ സമയം ഏതാണ്ട് ഏട്ടര അനേഷിച്ചപ്പോളറിയാന്‍ കഴിഞ്ഞു ഇനി കണ്ണൂരിലേക്ക് മലബാര്‍ എക്സ്പ്രസ്സ് മാത്രമേയുള്ളു ,അതാണെങ്കില്‍ പതിനൊന്നുമണിയെങ്കിലും ആവും ഏത്തിച്ചേരാന്‍ . ഇവിടെ എന്നെ എത്തിച്ച എല്ലാവരെയും മനസ്സാ പ്രാകി , കൌണ്ടറിലെ ചേട്ടനോട് പറഞ്ഞു ഒരു കണ്ണൂര്‍ , സ്ലീപ്പര്‍ ആ മാന്യദേഹം , യാതൊരു മാന്യതയുമില്ലാതെ പറഞ്ഞു അഞ്ചു മണിക്കു ശേഷം , സ്ലീപ്പര്‍ ക്ളാസ്സ് ടിക്കറ്റ് തരില്ല. എന്‍റെ നല്ല പ്രാണന്‍ പോയി, മലബാറില്‍ ഈ നേരത്ത് , ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ , ? എന്‍റെ മനസ്സു വായിച്ചെന്ന വണ്ണം അയാള്‍ പറഞ്ഞു ഒരു കാര്യം ചെയ്യു, തത്ക്കാലം ജനറല്‍ ടിക്കറ്റ് എടുക്കു എന്നിട്ട് സ്ലീപ്പറില്‍ കയറി ടി.ടിയോട് ചോദിച്ചാല്‍ അയാള്‍ ടിക്കറ്റ് ഉണ്ടെങ്കില്‍ തരും. ടിക്കറ്റുകള്‍ ഉണ്ടാവാറുണ്ട്. പുള്ളിക്കാരനു നന്ദി പറഞ്ഞു പത...

ആദ്യത്തെ തീവണ്ടി യാത്ര.

തീവണ്ടിയില്‍ ചെറുപ്പത്തില്‍ എപ്പോഴോ പഴനിയില്‍ പോയതാണ് ആകെയുള്ള ഒരു അനുഭവം . ഈ സംഭവം നടക്കുന്നത് ഏതാണ്ട് രണ്ടായിരത്തില്‍ ആണെന്ന് തോന്നുന്നു . ആലപ്പുഴ ബിച്ചു അയ്യര്‍ ജങ്ങ്ഷനിലുള്ള ബി . എസ് . എന്‍ . എല്‍ ഓഫീസില്‍ പോയ ശേഷം തിരികെ അലുവക്ക് വരാനായി ഞാന്‍ പുറത്തേക്കു ഇറങ്ങുമ്പോളാണ് പെട്ടന്ന് മനസ്സില്‍ ഒരു തോന്നല്‍ കടന്നു വരുന്നത് , ട്രെയിനില്‍ പോയലെന്താണ് ? ശരി , തീരുമാനിച്ചു ട്രെയിനില്‍ പോയിക്കളയം. അവിടെ നിന്ന് ബസില്‍ ആണെന്ന് തോന്നുന്നു റെയില്‍വേ സ്റ്റേഷനില്‍ എതിചെര്‍നു . കൌണ്ടറില്‍ ചെന്ന് " ആലുവ ഭാഗത്തേക്ക്‌ പോകുന്ന ഏറ്റവും അടുത്ത ട്രെയിന്‍ ഏതാണ് ? " മറുപടി " കുര്‍ള വരും " അലുവക്കുള്ള ഒരു ടിക്കറ്റ്‌ എടുത്തു. കുറെ ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ പൊങ്ങി വന്നു... എവിടെയാണ് ഈ സാധനം അവതരിക്കുന്നത് ? ഏതു കൂപയില്‍ ആണ് കയറേണ്ടത് ? പതുകെ പ്ലാട്ഫോമിലെ കടക്കാരനോട് ചോദിച്ചു " ചേട്ടാ കുര്‍ള ഏതു പ്ലട്ഫോര്‍മിലാണ് വരുന്നത് ? റൈറ്റ് ടൈം ആണെന്ന് തോന്നുന്നു അല്ലെ ?" ചേട്ടന്‍ പറഞ്ഞു " അതെ ഒന്നില്‍ ആണ് വരുന്നത് " ...

സുനാമിക്ക് അഞ്ചു വയസ്സ്

നിന്നെ കണി കണ്ടുണര്‍ന്നു ഞാന്‍ .. നിന്നിലെ നന്മ തൊട്ടറിഞ്ഞു ഞാന്‍ .... നീയായിരുന്നു എന്റെ ലോകവും , ജീവനും ... നിന്നിലെ നിന്നെ ഞാന്‍ അറിഞ്ഞു , നിന്നില്‍ പുളയ്ക്കുന്ന ജീവന്‍ എന്റെ സന്തോഷം കൂടിയായി.... നിന്നില്‍ ചാഞ്ഞു വീഴുന്ന പൊന്‍ വെയില്‍ എന്റെ കണ്ണിനു ഉത്സവമായി .... ഒരു നാള്‍ നീ മാറി സംഹാര രുദ്രയായി .... നിന്റെ വേദന നീ കുടഞ്ഞു തീര്‍ത്തു , പാവങ്ങളം കുഞ്ഞുങ്ങളുടെ മേല്‍ ... നീ തകര്‍ത്തു ഒരുപാടു നാള്‍ കൊണ്ട് കെട്ടി പൊക്കിയ സ്വപ്നങ്ങളും , ആശകളും നീ കഴുകി കൊണ്ട് പോയി ഞങ്ങളുടെ ലോകം.... വീണ്ടും കെട്ടി പോക്കുന്നു ഞങ്ങള്‍ , ചെറു കൂരകള്‍ .... നിന്റെ വരവ് കണക്കാക്കി തന്നെ, പോകാനായി വേറെ ഇടമില്ല ... നിന്റെ കരുണാക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് ..... വീണ്ടും , നിന്നെ കണി കണ്ടുനരുന്നു ഞാന്‍.....

വിദ്യാര്‍ത്ഥി സമരം

തൊണ്ണൂറു തൊണ്ണൂറ്റി രണ്ടു കാലത്തേ മാല്യങ്കര കോളേജിലേക്കുള്ള യാത്ര എന്നു പറഞ്ഞാല്‍ അതൊരു ദുസ്വപ്നം തന്നെയായിരുന്നു . ബസുകള്‍ കുറവാണു , ഉള്ളത് തന്നെ സമയത്ത് ഓടില്ല . ഇതിനെതിരെ എ . ഐ . എസ് . എഫ് ഒരു സമര പരിപാടിയുമായി മുന്നിട്ടിറങ്ങി . ഈ സംഘടനക്കു കോളേജില്‍ വല്ല്യ സ്വാധീനം ഒന്നും ഇല്ല , എന്നാലും പേരിനൊരു പാര്‍ട്ടി ഉണ്ട് എന്നു മാത്രം. സമരം ഒരു വല്ല്യ സംഭവം അകെണമെങ്കില്‍ ചുരുങ്ങിയത് ഒരു അമ്പതു ആളെങ്കിലും വേണം . അവസാനം ഒരു പ്രതിക്രിയ വാതം എന്നാ നിലക്ക് കോളേജിലെ ഒരു തല്ലിക്കൂട്ട്‌ സംഘടന അയ എം.സി.എസ്. എ യുടെ പിന്തുണ സ്വീകരിക്കാം എന്നു വെച്ചു . സമരം വിജയിക്കുകയാണെങ്കില്‍ ഇവരെ പിന്നീട് തല്ലിപരയാം എന്നും അതെല്ല തോല്‍കുകയാണെങ്കില്‍ കുറ്റം ഇവരുടെ തലയില്‍ ചാരം എന്നും, ഉന്നത തല യോഗം തീരുമാനിച്ചു. പ്രീഡിഗ്രീ ഒന്നാം വര്‍ഷക്കാര് വന്നതിന്റെ പിറ്റേ ആഴ്ച സമരം പ്രഖ്യാപിച്ചു. സമരത്തിന്‌ ശേഷം ജാഥ ആയി മൂതകുന്നതെക്ക് പോകണം. അവിടെ വെച്ചു ദേശിയ പത പതിനേഴു പിക്കറ്റ് ചെയ്യണം. ഇതാണ് പരിപാടി. കോളേജില്‍ നിന്ന് ജാഥ പുറപ്പെട്ടു , ഏതാണ്ട് നൂറോളം പേരുണ്ട്. മൂത്തകുന്നം ജങ്ഷനില്‍ എത്തിയപ്പോള്‍ ആണ് പണി...

ആദ്യാനുരാഗം

തിരുമാന്ധാം കുന്നു ക്ഷേത്രത്തിലെ ദീപാരാധന നടയിലാണോ , അതോ, മഹാരാജാസ് കോളേജിന്റെ നീണ്ട ഇടനാഴിയിലാണോ , ആല്ലെങ്കില്‍ .... ഏകാന്തമായിരിക്കുമ്പോള്‍ എന്റെ മനസ്സിന്റെ ഉള്ളില്‍ പെയ്ത നനുത്ത മഴയില്‍ കുളിച്ചാണോ ? എനിക്കോര്‍മയില്ല , ഒരു പക്ഷെ , ഇവിടെയല്ലാം വെച്ച് ആ കരിമഷിയിട്ട , നീല സാഗരം ഓളം വെട്ടിയിരുന്ന കണ്ണുകള്‍ എന്നെ പിന്‍ തുടര്‍നിരുന്നു..... ആ കണ്ണുകളിലെ പ്രണയം , എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലേ ? ഇല്ലെങ്കില്‍ , എനിക്ക് ഒരിക്കലും കിട്ടില്ല എന്നറിഞ്ഞത് കൊണ്ട് ഞാന്‍ തന്നെ ഒഴിവാക്കിയതോണോ ..... അറിയില്ല. അറിയാതെയാണെങ്കിലും , എന്നില്‍ ഒരു പ്രണയത്തിന്റെ പനിനീര്‍ പുഷ്പം , ഇതള്‍ കൊഴിചിട്ടത് എന്റെ പ്രിയ രാധയായിരുന്നു...... ഒരു വസന്തത്തിന്റെ അവസാനം , എന്നോട് യാത്ര പറയുമ്പോള്‍ , എന്റെ ഉള്ളില്‍ അവള്‍ തന്ന പൂവില്‍ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു..... എന്റെ ഇഷ്ടം അവളോട്‌ ഞാന്‍ പറഞ്ഞിരുന്നില്ല, അത് കൊണ്ട് , അവളുടെ ഭാവിക്കായി , എന്റെ കണ്ണുകള്‍ നനയാതെ ആശംസ നേരാന്‍ എനിക്ക് കഴിഞ്ഞു...... എന്റെ ഹൃദയം നുറുങ്ങിയെങ്കില്‍ പോലും. പിരിയാന്‍ നേരം , അവളുടെ ആ കണ്ണുകള്‍ എന്നോട് പറഞ്ഞുവോ ? എന്റെ സ്നേഹം നീ മനസില...

കാട്ടാളന്മാര്‍

ഇരുപത്തിരണ്ടാം തീയതിയിലെ മനോരമയില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം ആണ് ഇത്രയും എഴുതാന്‍ സഹായിച്ചത് . അസുഖമായി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ഒരു ഓട്ടോ റിക്ഷ യുടെ കാറ്റു അഴിച്ചുകളയുകയാണ് ഒരു കാട്ടാളന്‍ . നോക്കൂ ആ കുഞ്ഞിന്റെ മുഖത്തെ കരച്ചില്‍, അവളുടെ അമ്മമ്മയുടെ മുഖത്തെ രോഷം പൂണ്ട സങ്കടം. ഈ സമര വേളയിലും അവരെ സഹായിക്കാന്‍ തയ്യാറായി ആ മനുഷ്യതമുള്ള ഓടോഡ്രൈവരെയും കാണാം ചിത്രത്തില്‍ . എന്നാല്‍ യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ എ കണ്ണില്‍ ചോരയില്ലാത്തവന്‍ ടയറിന്റെ കാറ്റു കുതികളയുകയാണ്. അവനും ഉണ്ടാവും ഈ പ്രായത്തിലുള്ള ഒരു കുട്ടി. ഇത്തരം ആളുകളെ നശിപ്പിക്കാനായി ഒരു അവതാരം ഈ ഭൂമിയില്‍ വരുന്നത് എന്നാണാവോ ? . ഈ ചിത്രം ഒരു തെളിവായ സ്ഥിതിക്ക്‌ ഈ ക്രൂരനെ ശിക്ഷിക്കെണ്ടാതാണ്. മനുഷ്യ ജീവന്റെ വില അറിയാത്തവനെ നിന്നോട് ഒന്ന് മാത്രം അടുത്ത ജന്മത്തിലെങ്കിലും നീ ഒരു മനുഷ്യന്റെ കുഞ്ഞായി ജനിക്കാന്‍ പ്രാര്‍ തിക്കു.

ഒരു മലയാളി കൂട്ടായ്മ

കഴിഞ്ഞ തണുപ്പ് കാലത്ത് , ഫാമിലി ഫ്ലാറ്റ് അന്വേഷിച്ചു നടക്കുകയാണ് എന്റെ രണ്ടു മലയാളി സുഹൃത്തുക്കള്‍ . സ്ഥലം സൗദി അറേബ്യയിലെ റിയാദ് . വരുമാനത്തിന് ഒക്കുന്ന ഒരു ഫ്ലാറ്റ് കിട്ടാനില്ല . അങ്ങനെയിരിക്കെ ഇവര്‍ ഒരു മലയാളിയെ കണ്ടു മുട്ടുന്നു . ഇദ്ദേഹം ആണെങ്കിലോ ഇത്തരം വീടുകള്‍ ആവശ്യക്കാര്ക് ശരിയാക്കി കൊടുക്കുന്ന ആളും . തേടിയ വള്ളി കളില്‍ ചുറ്റി എന്നു സന്തോഷിച്ചു ഈ പാവങ്ങള്‍ . കുറെ കണ്ടു ഒന്നും ഇഷ്ടപെട്ടില്ല , അവസാനം ഈ ഇടനിലക്കാരന്‍ പറഞ്ഞു " സാരമില്ല വേറെയും എന്റെ കയ്യിലുണ്ട്. നമുക്ക് നാളെ പോകാം . തല്‍കാലം എന്റെ വീട്ടില്‍ ഒന്ന് കയറിയിട്ട് പോകാം ഇവിടെ അടുത്താണ്. " അനിലും , ബാബുവും സുഹൃത്തുക്കളെ അങ്ങനെ വിളിക്കാം , കേട്ടപാതി ക്ഷണം സ്വീകരിച്ചു , അയാളുടെ വീട്ടില്‍ പോയി. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ അയാളുടെ സ്നേഹപൂര്‍ണമായ ഓഫര്‍ " നല്ല വാറ്റിയ സാധനം ഇരിപ്പുണ്ട് എടുക്കട്ടെ ?" ഇവരാകട്ടെ സ്ഥിരം കഴിക്കുന്ന ആളുകളല്ല മാത്രവുമല്ല വാറ്റിയ സാധനം ഇതുവരെ കഴിച്ചിട്ടുമില്ല. മാത്രമല്ല സൗദി ഒരു മദ്യ വിരുദ്ധ രാജ്യം കൂടി ആണ്. എന്നാലും അയാളെ വിഷമിപ്പിക്കന്ദ എന്നു കരുതി...

ഇത് താനെടാ പോലീസ് (തമിഴ്) .

രണ്ടായിരത്തി ആറില്‍ മൂത്ത മകന്റെ തല മുണ്ഡനം ചെയ്യാനായി പഴനിയിലേക്ക് പോകുന്നു . ഞാനൊഴിച്ചുള്ള എല്ലാവരും രാവിലെ തന്നെ പുറപ്പെട്ടു . വളരെ അത്യാവശ്യമുള്ള ജോലി ഉണ്ടായിരുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് എറണാകുളത്തുനിന്നും രാത്രി പുറപെടുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ പോകാനാണ് ഞാന്‍ തീരുമാനിച്ചത് . ആഴ്ച അവസാനം ആയതിനാലും ദൂരെ ട്രിപ്പ്‌ ആയതിനാലും നല്ല പോലെ കഷ്ടപ്പെട്ടതിനു ശേഷം ആണ് സീറ്റ്‌ കിട്ടിയത് . വെളുപ്പിന് ഏകദേശം രണ്ടു മണിയോടെ പഴനി സ്റ്റാന്‍ഡില്‍ വണ്ടി എത്തി. വെളുപ്പിന് ആ നേരമായതിനാല്‍ സ്ഥലത്തൊക്കെ ആളുകള്‍ കുറവ്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ വരുന്നത്. എനിക്ക് പോകേണ്ട ലോഡ്ജിന്റെ പേരുമാത്രമേ എനിക്കറിയാം. ഞാന്‍ അങ്ങിനെ കുന്തം വിഴുങ്ങിയ പോലെ നില്‍കുന്ന കണ്ടപ്പോള്‍ കുതിരവണ്ടിക്കാരും ഓട്ടോ റിക്ഷക്കാരും അടുത്ത് വരന്‍ തുടങ്ങി, എങ്കെ പോണം സര്‍ എന്നെല്ലാം ചോദിച്ചു. എനിക്കാനെങ്ങില്‍ ഇവരുടെ കൂടെ പോകാനും മടി. അടുത്ത് നില്‍കുന്ന രണ്ടു പോലീസുകാരുടെ സഹായം തേടാം എന്നു വിചാരിച്ചു. ഞാന്‍ അവരുടെ അടുത്ത് പോയി ചോദിച്ചു " സര്‍ ഈ ശുഭം ലോഡ്ജെ എങ്കെ ?" അവര്‍ പര...

സുനിത കൃഷ്ണന്റെ ചോദ്യങ്ങള്‍

ഇവിടെ കാണാവുന്ന ഈ വീഡിയോ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് . കുഞ്ഞുങ്ങള്‍ ഒരു വീട്ടില്‍ ദൈവത്തിനു പകരം വരുന്നവരാണ് എന്ന് പറയപ്പെടുന്നു . എന്നാല്‍ കമന്ധരായ ആളുകള്‍ ഈ ദൈവ സൃഷ്ടികളെ ക്രൂരമായ പീടനതിനു വിധേയമാക്കുന്നു . സുനിത ഇവിടെ പറഞ്ഞ സംഭവങ്ങളില്‍ മൂനിലെയും ഇരകള്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണ് . ഞാനും ഈ ലോകതിലനല്ലോ ജീവിക്കുന്നത് എന്നോര്‍ത്ത് നമ്മളോരോരുത്തരും തല താഴ്ത്തണം . സുനിത പറയുമ്പോലെ ശീതികരിച്ച മുറികലിരുന്നു എല്ലാവര്‍ക്കും ശിശുവിന്റെ നേരെയുള്ള ആക്രമണത്തിന് എതിരെ അക്രോശിക്കം,ചാനലുകളില്‍ അഭിമുഖം നടത്തം. പക്ഷെ എത്ര പേരുണ്ട് അവര്‍ക്ക് ഒരു അത്താണി ആയിതീരുന്നത് ? ലോകോത്തരമായി ഒരു മുന്നേറ്റം അല്ല വേണ്ടത്. പകരം നമ്മുടെ ചെറിയ ലോകത്തില്‍ നിന്നുള്ള ഒരു കൈ സഹായം. സുനിതക്ക് ആശംസകള്‍ .

വഴിയോരകാഴ്ചകള്‍

തണുപ്പിലേക്ക് കൂപ്പുകുത്തുന്ന ഈ കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ ജോസഫ്‌ ചേട്ടനെ റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചു കണ്ടത് . ഒരു പ്രമുഖ ഷു കമ്പനിയുടെ ഡെലിവറി വാനില്‍ നിന്നും കാര്‍ടന്‍ ഇറക്കി വെക്കുകയായിരുന്നു പുള്ളി അപ്പോള്‍ . ദേഹമാകെ ക്ഷീണിച്ചിരിക്കുന്നു . മുഷിഞ്ഞ വേഷം , പെട്ടെന്ന് ജോലി തീര്‍ത്തു കൂടണയാനുള്ള ഒരു തിടുക്കം ആ ജോലിയിലും മുഖത്തും ഉണ്ട് . ഞാന്‍ ഒന്നും കൂടി നോക്കി ആള്‍ അത് തന്നെ എന്ന് ഉറപ്പുവരുത്തി എന്നിട്ട് വിളിച്ചു ജോസഫ്‌ ചേട്ടാ , ആളാകെ അമ്പരന്നു എന്നെ നോക്കി , മനസിലായില്ല . കാരണം എന്നെ ഓര്‍ത്തിരിക്കാനുള്ള ബന്ധം ഒന്നും ഞങ്ങള്‍ തമ്മിലില്ല . എന്റെ ഒരു സുഹൃത്ത് വഴി ആണ് ഞാന്‍ ജോസഫ്‌ ചേട്ടനെ പരിചയപ്പെടുന്നത് , പുള്ളിയുടെ പുതിയതായി പണി കഴിപ്പിച്ച വീടുതമാസത്തിന്റെ അന്ന് . ഒരു ദൂര യാത്രയുടെ അന്നാണ് എന്റെ അടുത്ത സുഹൃത്ത് ജൈസണ്‍ എന്നോട് പറയുന്നതു " എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചടങ്ങുണ്ട് , പോകുന്ന വഴിയില്‍ അവിടെ കയറണം , കുറച്ചു സമയം ചിലവാക്കിയ ശേഷം നമുക്കു ഇറങ്ങാം " അങ്ങിനെയാണ് ഞ...

വായു ഭാരതം അഥവാ എയര്‍ ഇന്ത്യ

ഡിസംബര്‍ മാസം രണ്ടാം തീയതി എയര്‍ ഇന്ത്യ ഓഫീസ് രവിപുരം . ഞാന്‍ സൗദി അറേബ്യയിലേക്ക് തിരിച്ചുപോകാനുള്ള എന്റെ ടിക്കറ്റ്‌ കണ്‍ഫേം ചെയ്യാനായി അവിടെ ചെന്നിരിക്കുകയാണ് . അവിടിരിക്കുന്ന മാന്യദേഹം എന്റെ ടിക്കറ്റ്‌ മുംബൈ വഴി ഉറപ്പാക്കി തന്നു . അതനുസരിച്ച് മൂനാം തീയതി ഞാന്‍ കെട്ടും കിടക്കയും ആയി വിമാനത്താവളത്തില്‍ എത്തി. എന്റെ സുഹൃത്ത് കൂടി വരേണ്ടതിനാല്‍ ഞാന്‍ പുറത്തു കാത്തുനില്‍ക്കുകയാണ് , ആ സമയം വെറുതെ എയര്‍ ഇന്ത്യ കൌണ്ടര്‍ പോയി ടിക്കറ്റ്‌ ഒന്നും കൂടി ചെക്ക് ചെയ്തു. അപ്പോഴാണ് രസകരമായ എ വിവരം അറിയുന്നത് " എനിക്ക് പോകേണ്ട വിമാനം റദ്ദാക്കി " കൂടുതല്‍ വിവരങ്ങള്‍ക്കായി ഡ്യൂട്ടി ഉദ്യോഗസ്ഥനെ കാണുക എന്ന നിര്‍ദേശവും കിട്ടി. ഒരു സ്ത്രീ ആണ് തല്‍ സ്ഥാനത്ത് ഇരിക്കുന്നത്. ഞങ്ങള്‍ വിവരം പറഞ്ഞപ്പോള്‍ കുതിരമുഖതു നിന്നുള്ള മറുപടി " ആ വിമാനം റദ്ദാക്കി വേണമെങ്കില്‍ ശനി ആഴ്ച പോകുന്ന ഒരു വിമാനത്തില്‍ കയറ്റി വിടാം" കൂടെയുള്ള രണ്ടു പേരുടെ വിസ പിറ്റേ ദിവസം തീരുകയാണ് അവരുടെ മുഖത്ത് സങ്കട കടല്‍ . ദകിനിയുടെ മുഖതോ പരിഹാസം,പുച്ഛം....... അവസാനം ഒച്ചവെച്ചും തല്ലുപിടിച്ചും,കാലുപിടി...

അമ്മതൊട്ടില്‍

ഏതാണ്ട് അഞ്ചെട്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആണിത് . ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ വ്യാജം ആണ് . പക്ഷെ കഥ സത്യം ആണ് . വ്യവസായ സഹകരണ സംഘം പുറത്തിറക്കിയ വിദ്യാലയങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയര്‍ അന്നത്തെ പ്രതിപക്ഷ നേതാവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്നേഹിയുമായ ശ്രീ അച്യുതാനന്ദന്റെ മുന്നില്‍ അവതരിപ്പിക്കുവനായി ഞാന്‍ ഉള്‍പെടുന്ന ഒരു നാലംഘാ സംഘം അനന്തപുരിയിലെത്തി . ഞാന്‍ സബീഷ് ഇന്ദുലേഖ ദിവ്യ ഇതാണ് അംഗങ്ങള്‍. തീവണ്ടിയില്‍ വെച്ചു പരിചയപെട്ട ഒരു സഖാവിന്റെ സഹായത്താല്‍ വി എസിനെ കാണാനായി ഒരു മണിക്ക് അനുവാദവും കിട്ടി. ഞാനും ഇന്ദുലേഖയും കൂടി വി എസിനെ കണ്ടു കാര്യങ്ങളെല്ലാം പറഞ്ഞു ഒരു ചെറിയ ഡോകുമെന്ടഷനും നല്കി. എല്ലാംകൂടെ കുറച്ചു സമയമേ എടുത്തുള്ളൂ. അതിനുശേഷം അധ്യാപക സംഘടന ഭാരവാഹികളുടെ അപ്പീസിനെ ലക്ഷ്യമാക്കി മണ്ടിതുടങ്ങി. ഈ പോകുന്ന വഴിയിലാണ് ആയിടെ പ്രശസ്തമായ അമ്മതൊട്ടില്‍. ഇതു കണ്ടപ്പോള്‍ ഇന്ദുലേഖ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കിതോന്നു കണ്ടാലോ ? ഞാനും ഇതു കേട്ടതല്ലാതെ കണ്ടിട്ടില്ല. സംഭവം ഒന്നു ചുറ്റി നടന്നു കണ്ടു, അതോടൊപ്പം അവിടെ എത്...