Skip to main content

Posts

നരേന്ദ്രനിൽ നിന്നും നരേന്ദ്രനിലേക്കുള്ള ദൂരം

  ഈ വ്യാഖ്യാനം  പത്മരാജന്റെ കഥപറച്ചിലിന്റെ യാഥാർത്ഥ്യബോധവും സൂക്ഷ്മവുമായ സ്വഭാവവുമായി തികച്ചും യോജിക്കുന്ന അസംസ്കൃതവും എന്നാൽ തികച്ചും മാനുഷികവുമായ സങ്കീർണ്ണതയുടെ ഒരു പാളി മാത്രമാണ്. "മൂന്ന് മാസങ്ങളുടെ" യാഥാർത്ഥ്യം മായയുടെയും ശരത്തിന്റെയും   ബന്ധത്തിന്റെ സമയക്രമത്തെയും സ്വഭാവത്തെയും കുറിച്ച്  സിനിമ കൃത്യമായി പറയുന്നുണ്ട്.  അവർ വെറും യാദൃശ്ചികമായി പരിചയപ്പെട്ടവരല്ല; അവർ ആഴത്തിൽ പ്രണയത്തിലായി, ഒരേ മേൽക്കൂരയിൽ ജീവിച്ചു, വിവാഹത്തിന്റെ പൂർണ്ണമായ കൊടുമുടിയിലായിലേക്കുള്ള അവസാന കാൽ വെപ്പുകളിലായിരുന്നു. നരേന്ദ്രൻ നിയമപരമായും ധാർമ്മികമായും അവൾ തന്റെ ഭാര്യയാണെന്ന്  തെളിയിക്കാൻ കഴിയുമായിരുന്നെങ്കിൽ പോലും, ഗൗരിയുടെ ഹൃദയവും മനസ്സും സമീപകാല ഓർമ്മകളും പൂർണ്ണമായും ശരത്തിന്റേതാണ്. നരേന്ദ്രൻ താൻ നഷ്ടപ്പെട്ട ഗൗരിയെ - തനിക്ക് മാത്രം അവകാശപ്പെട്ട സ്ത്രീയെ - തേടി കുന്നിൻ പ്രദേശത്തേക്ക് വരുന്നു. എന്നാൽ അദ്ദേഹം എത്തുമ്പോൾ, ഗൗരിയെപ്പോലെ കാണപ്പെടുന്ന, എന്നാൽ തന്നോട് ഒരു തരി പോലും സ്നേഹമില്ലാത്ത ഒരു സ്ത്രീയെ അദ്ദേഹം കണ്ടെത്തുന്നു. സ്വന്തം ഭാര്യ ശരത്തിനെ പൂർണ്ണ ഭക്തിയോടെ നോക്കുമ്പ...
Recent posts

തേങ്ങലുകൾക്കു മുകളിൽ നിന്നും

അതിദാരുണമായ ഈ യുദ്ധം ഒരിക്കൽ അവസാനിക്കും. നമ്മളോരോരുത്തരും, ജൂതന്മാർ എന്നല്ലാതെ സാധാരണ മനുഷ്യർ മാത്രമായി അറിയപ്പെടും.      ആൻ ഫ്രാങ്ക് ഹാംബർഗിൽ നിന്നും മൂൺസ്റ്റർ എന്ന സ്ഥലത്തേക്കുള്ള യാത്രക്കിടയിലൊരിടത്താണു രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായിരുന്ന ബെർഗൻ-ബെൽസൺ കോൺസൻട്രേഷൻ കാംപ്. സർവ്വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന ആൻഡ്രേ ആണു ആ സ്ഥലത്തെക്കുറിച്ചു പറഞ്ഞതു. യാത്രക്കിടയിൽ അതൊഴിവാക്കാനാവില്ലെന്നു അപ്പോ തന്നെ നിശ്ചയിച്ചിരുന്നു. ബെർലിനിൽ ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിച്ചിരുന്നുവെങ്കിലും, കോൺസൻട്രേഷൻ ക്യാംപ് മെമ്മോറിയൽ ഒന്നും ബെർലിനിൽ ഉണ്ടായിരുന്നില്ല.  നവംബർ 18 ആം തീയതി ഞായറാഴ്ച ബെർലിൻ സമയം ഒന്നരയോടുകൂടിയാണു ഞങ്ങൾ ബെർഗൻ-ബെൽസൺ കാംപിലെത്തിയത്. അവിടെ ആകെയുള്ളതു അഞ്ചിൽ താഴെ കാറുകളും, ഒരു പട്ടാള വണ്ടിയുമാണ്.  യുദ്ധതടവുകാരെ താമസിപ്പിക്കുന്നതിനായി നാസി ഭരണകൂടം 1943 ൽ സ്ഥാപിച്ചതാണു, ബെർഗൻ-ബെൽസൺ ക്യാംപ്. വിദേശങ്ങളിൽ യുദ്ധതടവുകാരായി പിടിക്കപ്പെട്ട ജർമ്മൻ പട്ടാളക്കാരെ വിട്ടുകിട്ടുന്നതിനുവേണ്ടി ജൂതന്മാരെ കൈമാറ്റം ചെയ്യാനായി തടവിൽ പാർപ്പിച്ചിരുന്ന ഒരു ക്യാംപായിരുന്നു ഇ...

ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും ...... തണലുകിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാമലകളും. ദാഹനീരിനു നാവുനീട്ടി വലഞ്ഞു പുഴകള്‍ സര്‍വവും കാറ്റുപോലും വീര്‍പടക്കി കാത്തുനില്‍ക്കും നാളുകള്‍ ഇലകള്‍ മൂളിയ മര്‍മരം കിളികള്‍ പാടിയ പാട്ടുകള്‍ ഒക്കെയിങ്ങുനിലച്ചു, കേള്‍പ്പതു പ്രിഥ്വി തന്നുടെ നിലവിളി . നിറങ്ങള്‍ മായും ഭൂതലം വസന്തമിങ്ങു വരാത്തിടം നാളെ നമ്മുടെ ഭൂമിയോ മഞ്ഞുമൂടിയ പാഴ്നിലം സ്വാര്‍ത്ഥ ചിന്തകലുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍ ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍ നനവ്‌ കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനീയും ജീവിതം ഒരുമയോടെ നമുക്ക് നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ പെരിയ ഡാമുകള്‍ രമ്യ ഹര്‍മ്യം അണു നിലയം യുദ്ധവും ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം വികസനം അത് മര്‍ത്യ മനസ്സിന്‍ അതിരില്‍ നിന്ന് തുടങ്ങണം വികസനം അത് നന്മ പൂക്കും ലോക സൃഷ്ടിക്കാ യിടാം

സൂര്യകാന്തിപ്പൂക്കൾ സമൂഹത്തോട് പറയുന്നത്.

ഈ ചെറുകഥ രണ്ടാം ആവർത്തി വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത് ഇവിടെ കുറിച്ചിടാൻ നിർവാഹമില്ലാതായിരിക്കുന്നു. നിത്യ ജീവിതത്തിൽ ഒരു പാടു ബ്ലോഗ്ഗർമാർ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. നിശബ്ദമായി,പലതിനും നമ്മെ തിരിഞ്ഞു നിന്നു ചിന്തിപ്പിക്കാനായി കഴിയാത്ത ചെറു തരി പോലും ഇല്ലാത്തവ. ഇവിടെ സൂര്യകാന്തി പറഞ്ഞ കഥ, കഥാകൃത്തിന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കുമ്പോൾ വരും തലമുറക്കുവേണ്ടി എന്തൊക്കെയോ കാത്തുവെക്കുന്നുണ്ട് എന്ന് വേണം കരുതാൻ. തിരുച്ചിറപ്പള്ളിക്കുള്ള യാത്രാമദ്ധ്യേ പരിചയപ്പെടുന്ന സുന്ദരിയായ ഒരു പെൺകുട്ടിയോടുള്ള  കൗതുകം എന്നതിലുപരി കഥാകൃത്തിനു മറ്റൊന്നും ഈ പെൺകുട്ടിയോടു തോന്നുന്നില്ലായിരുന്നു അവൾ അവനെ മറ്റൊരു രീതിയിൽ പരിചയപ്പെടുന്നതുവരെ. കാലങ്ങളിതുവരെ വന്ന കഥകളിലും, നോവലുകളിലും സ്ത്രീ ശരീരത്തെ ഉപഭോഗവസ്തു എന്ന രീതിയിൽ പരാമർശിക്കാത്ത യാതൊരു ആൺ കഥാപാത്രവും പ്രത്യക്ഷപ്പെടുകയുണ്ടായിട്ടില്ല. അത് കഥാകൃത്ത് നായകനായി വരുന്ന കഥയിലായാലും അല്ലെങ്കിലും.  തന്റെ മനസ്സിനെ ശരിക്കു പഠിക്കാതെ, ഒരു സ്ത്രീയുടെ മനസ്സിനെ ഒരാൾക്ക് മനസ്സിലാക്കാനാവില്ല എന്ന് എ ഫിഫ്ത്ത് പോർഷൻ ഓഫ് ചിക്കൻ സൂപ്പ് ഫോർ ദ സോൾ എന്ന സമാഹ...

കുന്തിദേവിയുടെ ദീർഘമൗനങ്ങൾ

ആ സ്ത്രീയാണ് ഈ നാശങ്ങൾക്കെല്ലാം കാരണം - യുധിഷ്ഠിരൻ (രണ്ടാമൂഴം). യുദ്ധാനന്തരം , മൂത്ത സഹോദരനായ കർണ്ണനു ബലിയി‌ടുമ്പോൾ ദുഖം സഹിക്കാനാവാതെ സ്വന്തം അമ്മയെക്കുറിച്ച് യുധിഷ്ഠിരൻ പറഞ്ഞ വാക്കുകളാണിവ. ഇതിൽ നിന്നും നമുക്കിറിയാം , കുന്തിയുടെ ഒരു ദീർഘമൗനത്തിനുണ്ടായ കാലത്തിന്റെ മറുപ‌ടിയാണ് യുധിഷ്ഠിരനിലൂടെ പുറത്തു വന്നത്. പതിനെട്ട് അക്ഷൗഹിണികൾ പങ്കെടുത്ത , ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി ഒരാളെ ഉണ്ടായിരുന്നുള്ളു അത് കുന്തിയാണ് എന്ന് മഹാഭാരതത്തിലെ , കൃഷ്ണദൈ്വപായനൻ പൂരിപ്പിക്കാതെ വിട്ടുപോയ ചില മൗനങ്ങൾ നമ്മോട് പറയുന്നു. മഹാഭാരതത്തിലെ ചില മൗനങ്ങൾ ആണ് പിന്നീട് പ്രശസ്തമായ ചില കൃതികളായി മാറിയത്. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം , ഭീമന്റെ വീക്ഷണകോണീലൂടെയുള്ള ഒരു നോക്കി കാണലായിരുന്നു അത്. പിന്നീട് വന്ന , ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെയും, ശിവാജി സാവന്തിന്റെ മൃത്യുഞ്ജയ എന്ന നോവലുകളും പക്ഷെ കർണ്ണന്റെ വീക്ഷണകോണാണ് ഉപയോഗിച്ചത്. മൃത്യൂഞ്ജയ പക്ഷെ , ഒരു ആത്മകഥാ രൂപത്തിലാണ് എഴുതിവന്നത്. മരണശയ്യയ്യിലായ കർണ്ണൻ തന്റെ ജീവിതം ഓർത്തെടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം. മഹാഭാരതവും , മറ്റു പിൻതുടർച്ചാ പഠനങ്ങളും , ...

സ്നേഹപൂർവ്വം ഊർമ്മിള ,

എത്ര വസന്തങ്ങൾ പോയ് മറഞ്ഞു , എന്റെ ചേലതുമ്പിൽ ഋതുക്കൾ കോറിയിട്ടു പോയതെന്തേ , വിഷാദത്തിന്റെയും , വിരഹത്തിന്റെയും നിഴൽ ചിത്രങ്ങളല്ലേ , രാമന്റെ അയനത്തിനായി നീയെന്നെ പിരിഞ്ഞു , മധുവിധു പോലും തീരും മുമ്പെ എന്നെ തനിച്ചാക്കി , എന്റെ കൺകോണിൽ നിന്നടർന്ന നീർതുള്ളികൾ കണ്ടുവോ സഖേ , നിന്റെ സാമീപ്യത്തിന്റെ കൊതി തീരും മുമ്പേ , വിധി കൊണ്ടുപോയ് എന്നരികിൽ നിന്നും നിന്നെ. എന്റ യൌവ്വനം , എന്റ പോലും കുറ്റം കൊണ്ടല്ലാതെ ഞാൻ ത്യജിക്കേണ്ടി വന്നു , മറക്കേണ്ടി വന്നു. എന്റെ ജനാലക്കരികിലെ , നീർമാതളവും അതിലെ പ്രാവിൻ പറ്റവും , എന്റെ സങ്കടങ്ങൾക്കറുതിയായില്ല , രാത്രിയിൽ പോയ് മറയുന്ന തിങ്കളും, രാവിനെ മായ്ച്ചു വന്നെത്തുന്ന കതിരോനും , നിന്നോട് എന്റെ നൊമ്പരങ്ങൾ ചൊല്ലിയില്ലേ പ്രിയാ.. ബാക്കിവെച്ചില്ല നീ ഒരു നിശ്വാസം പോലും എനിക്കായ് , തന്നില്ല നീ നിന്റെ ബീജങ്ങൾ എന്നിലേക്കായ് , ഓമനിക്കാനായി. ഭ്രാതൃസ്നേഹത്തിൽ നീയും മറന്നു നിന്റെ യൌവ്വനവും , നിന്റെ യൌവ്വനത്തിൽ ഒരു നിഴലായി വന്ന ഊർമ്മിയേയും , ഇല്ലേ , തനിച്ചാക്കി നീ പോയില്ലേ കാനനത്തിൽ നിന്റെ നിശ്വാസം പോലെ വന്ന ഈ പാവം പെണ്ണിനെ..

നല്ല യുദ്ധം അഥവാ സുയോധനന്‍

മഹാഭാരതത്തില്‍ ഏറെ പഴി കേട്ട രണ്ട് വ്യക്തികളാണ് ദുര്യോധനനും , കര്‍ണ്ണനും. പാണ്ഡവര്‍ക്കവകാശപ്പെട്ട രാജ്യവും , സ്വത്തും തിരിച്ചു നല്‍കാതെ യുദ്ധത്തിലേക്കു നയിച്ച രണ്ടുപേര്‍ ഇവരാണ്. എന്നാല്‍ മഹാഭാരതത്തില്‍ ദുര്യോധനനെ ഒരു നീചനും , ദുഷ്ഠനുമായല്ലാതെ എവിടെയും നോക്കി കാണുകയുണ്ടായിട്ടില്ല. ശേഷം നടന്ന പഠനങ്ങളിലോ , കാവ്യങ്ങളിലോപോലും ദുര്യോധനന്‍ ദുഷ്ടനായി തന്നെ തുടര്‍ന്നുപോന്നു. ധൃതരാഷ്ട്രര്‍ക്കു ശേഷം , രാജ്യം ഭരിച്ച ദുര്യോധനന്‍ എന്തെങ്കിലും തരത്തിലുള്ള ദ്രോഹം പ്രജകള്‍ക്ക് ചെയ്തതായി എവിടെയും പറയുന്നില്ല. പത്തു പതിനഞ്ച് കൊല്ലം രാജ്യം ഭരിച്ചതില്‍ പ്രജകള്‍ക്ക് യാതൊരു പീഢയും ചെയ്തതായി അറിവില്ല. ആ രാജ്യത്തുനിന്നും അഭയാര്‍ത്ഥിപ്രവാഹം ഉണ്ടായതായി കേട്ടിട്ടില്ല. ഇതു മാത്രമല്ല യുദ്ധമെല്ലാം കഴിഞ്ഞു വനവാസത്തിനു പുറപ്പെട്ട ധൃതരാഷ്ട്രരോട് കൌരവപ്രജകള്‍ പറഞ്ഞത്രെ. അങ്ങയുടെ പുത്രന്‍ ദുര്യോധനരാജാവും ഞങ്ങളെ നന്നായി ഭരിച്ചു. യാതൊരും ദ്രോഹവും ചെയ്തിട്ടില്ല. അച്ഛന്റെ അടുക്കലെന്നപോലെ അദ്ദേഹത്തിനു കീഴില്‍ ഞങ്ങള്‍ സ്വസ്ഥരായി കഴിഞ്ഞുകൂടിയതെങ്ങിനെയെന്ന് അങ്ങേക്ക് അറിവുള്ളതാണല്ലോ . ഇത് ദുര്യോധനന്റെ ഭരണപാടവം തെളിയിക്കുന്നു....