Skip to main content

Posts

Showing posts from December, 2008

വിവര സാങ്കേതിക വിദ്യാ മേഖലയും, തൊഴിലാളി യൂണിയനുകളും

ഏകദേശം ഒന്നര കൊല്ലം മുമ്പ് ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി,വിഷയം I.T.മേഖലയില്‍ ട്രേഡ് യൂണിയനുകള്‍ ആവശ്യമാണോ അല്ലയോ. കേരളത്തില്‍ അറിയപ്പെടുന്ന മൂന്നു പേരാണ് സെഷന്‍ ചെയര്‍ ചെയ്തത് ഒന്നാമന്‍ മുഖ്യമന്ത്രിയുടെ I.T. ഉപദേഷ്ടാവ് ബാബു ജോസഫ്,രണ്ടാമത്തെയാള്‍,അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എന്‍.എം.പിയേഴ്സന്‍, അടുത്തത് പ്രമുഖ I.T.കമ്പനിയായ I.B.Sന്റെ സ്ഥാപകന്‍ മാത്യൂസ്. പ്രേക്ഷകരായി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പക്ഷെ സിംഹഭാഗവും I.T. കമ്പനികളില്‍ വര്‍ക്ക് ചെയ്യുന്ന നവവൃദധര്‍ ചര്‍ച്ച ചൂടുപിടിച്ചു നടക്കുന്നു. I.T. മേഖലയില്‍ ചൂഷണം നടക്കുന്നുണ്ട് എന്ന അഭിപ്രായം തുടക്കത്തിലേ വച്ച് പുലര്‍ത്തുന്നുണ്ടായിരുന്നു പിയേഴ്സനും,ബാബുവും. എന്നാല്‍ ഇതിനു നേരേ എതിരഭിപ്രായമായിരുന്നു മാത്യൂസിനും I.T.വിദദ്ധര്‍ ചമഞ്ഞിരുന്ന പുതു തലമുറയിലെ അടിമകള്‍ക്കും. സമാധാനപ്രേമി തുടക്കം മുതല്‍ പിയേഴ്സന്റെ ആശയങ്ങളോട് കൂറുപുലര്‍ത്തിയിരുന്നു. ഈ തൊഴിലാളികള്‍ പറഞ്ഞുകൊണ്ടിരുന്നത് ഇവിടെ ഒരു യൂണിയനും വേണ്ട , ഒരു സഹായവും വേണ്ട ഞങ്ങള്‍ ഞങ്ങളുടെ പാട് നോക്കിക്കോളാം. മാത്രമല്ലകേരളത്തില്‍ വ്യവസായം വരാത്തതി...

അരുണും ആപ്പിളും

വാര്‍ത്ത : എഫ്.എസ്.എഫ് നായകന്‍ അരുണ്‍ ആപ്പിള്‍ ലാപടോപ് ഉപയോഗിച്ചു ഉറവിടം : ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് ദിനപത്രം തീയതി : ഡിസംബര്‍ ഇരുപത്തിരണ്ട്,രണ്ടായിരത്തി എട്ട്. സോഫ്ട് വെയര്‍ സ്വാതന്ത്ര്യത്തിനായി അരുണും പടയാളികളും നടത്തിയ സമരം നേരിട്ടു കണ്ടു ബോധ്യം വന്ന ഒരാളാണ് സമാധാനപ്രേമി. അതില്‍ അത്യധികം പുളകം കൊണ്ടിട്ടുണ്ട് താനും. സമാധാനപ്രേമിയെ പോലുള്ളവര്‍ സ്വതന്ത്ര സോഫ്ട് വെയറിനെ സ്നേഹിച്ചുതുടങ്ങിയത് ഇത്തരം ചില പ്രവര്‍ത്തകരെ മനസ്സിലാരാധിച്ചുകൊണ്ടാണ്. രണ്ടായിരത്തി രണ്ടില്‍ തിരുവനന്തപുരത്തു നടന്ന കേരള സോഷ്യല്‍ ഫോറത്തില്‍ നടന്ന ഒരു സെഷനില്‍ അരുണുമായി പങ്കെടുക്കാന്‍ സമാധാനപ്രേമിക്കു സാധിക്കുകയും ചെയ്തു. അതൊരു അവിസ്മരണീയമായ സംഭവമായി സമാധാനപ്രേമി ഇന്നും കാണുന്നു. എറണാകുളത്തെ ഓപ്പണ്‍ സോഫ്ട് വെയര്‍ സൊലൂഷ്യന്‍സ് വ്യവസായ സഹകരണസംഘം പുറത്തിറക്കിയ സംഘമിത്ര എന്ന ബാങ്കിംഗ് സോഫ്ട് വെയര്‍ (ഓപ്പണ്‍ സോഴ്സിലുള്ളത് ) അതിന്റെ സോഴ്സ് കോഡ് പുറത്തുകൊടുക്കുന്നില്ല എന്നു പറഞ്ഞു അരുണ്‍ നടത്തിയ ഘോര ഘോര പ്രസംഗം കേട്ടിരുന്ന ശിശുവായ സമാധാനപ്രേമി അദ്ദേഹത്തെ ആരാധിച്ചുപോയി. മാത്രമല്ല അദ്ദേഹം സോഫ്ടവെയര്‍ സ്വാതന്ത്ര്യത്തിനു വേണ്ട...

കൊളോണിയല്‍ ഹാങ്ങോവറും. ക്യാപിറ്റലിസ്റ്റ് ടേക്കോവറും.

കോളനികളില്‍ നിന്നും ബ്രിട്ടീഷുകാര്‍ പോയിട്ട് കാലങ്ങളായെങ്കിലും അവര്‍ വെച്ചിട്ടു പോയ രീതികളും മറ്റും പിന്തുടര്‍ന്നു പോകാനാണ് ഭാരതീയര്‍ ശ്രമിക്കുന്നത്. ഇതില്‍ ഒന്നാമത് വരുന്നതാണ് വിദ്യാഭ്യാസം. ഒരേ പ്രായത്തിലുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്ന രണ്ടേ രണ്ട് രാജ്യങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യ, മറ്റേത് ബ്രിട്ടനും. ഭാരതത്തില്‍ ഇത് സംഭവിക്കാനുള്ള കാരണം. ബ്രിട്ടനെ അഗാധമായി അനുകരിക്കുവാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. ഇത് വഴിവെക്കുന്നതോ , ഒരു തരം വിദ്യാഭ്യാസ അരാജകത്വത്തിലും. ഉന്നതമായ വിദ്യാഭ്യാസം കിട്ടിയ ഒരു കുട്ടിയും, സാധാരണ സര്‍ക്കാര്‍ സ്ക്കൂളില്‍ നിന്നും ഇറങ്ങുന്ന ഒരു കുട്ടിയും ഇന്നത്തെ കിട മത്സരത്തില്‍ ഒരേ പോലെ മിടുക്കു കാണിക്കുവാന്‍ ആവശ്യപ്പെടുകയാണ്. വിജയത്തിനായി അവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. വിജയം സാധ്യമായില്ല എന്നും വരാം. ഇത് മാറേണ്ട കാലം കഴിഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ തരത്തിലുള്ള വിദ്യാഭ്യാസം കിട്ടണം. എല്ലാ സ്ക്കൂളുകളും ഒരേ സിലബസ് പിന്തുടരേണം. ഇന്നത്തെ കാലത്ത് ഇത് എങ്ങനെ നടപ്പാക്കും എന്നത് ഒരു വിഷയം തന്നെയാണ്. പക്ഷെ നിശ്ചയദാര്‍ഢ്യമുള്ള ഒര...

കുട്ടി വിപ്ലവം - സോഫ്ട് വെയര്‍ മേഖലയില്‍

കഴിഞ്ഞ കുറെ നാളുകളായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് സ്വതന്ത്രസോഫ്ട് വെയര്‍ ഉപയോക്താക്കള്‍ തമ്മിലുള്ള വാക്പയറ്റ്. ഇതില്‍ അവസാനത്തേതാണ് കൊച്ചിയില്‍ നടന്ന സ്വതന്ത്ര സോഫ്ട്ട് വെയര്‍ സെമിനാറിനോടനുബന്ധിച്ച് നടന്ന വിവാദം. നോവല്‍ ആ സെമിനാറില്‍ സ്പോണ്‍സര്‍ ആയി വന്നതാണ് ചില സ്വാതന്ത്ര്യപ്രേമികള്‍ക്ക് സഹിക്കാഞ്ഞത്. എങ്ങനെ സഹിക്കും കാരണം അവരല്ലെ സ്വതന്ത്രസോഫ്ടവെയര്‍ പ്രസ്ഥാനത്തെ നട്ടുവളര്‍ത്തി വലുതാക്കി കൊണ്ടുവന്നത്. അപ്പോള്‍ ആ മരത്തിന്റെ കടക്കല്‍ കത്തിവെയ്ക്കുന്നത് എങ്ങിനെ സഹിക്കും. അപ്പോള്‍ അവര്‍ പ്രതികരിച്ചു വളരെ ശക്തിയായി തന്നെ. നോവലിന്റെ പവലിയനില്‍ ബലാല്‍ക്കാരമായി പോസ്റ്റര്‍ പതിപ്പിച്ചു. ഇന്റര്‍നെറ്റിലൂടെ അതി ഭീകരമായി സംഘാടകരെ കടന്നാക്രമിച്ചു. നോവല്‍ എന്ന സോഫ്ട് വെയര്‍ ഭീമനെ നശിപ്പിച്ചു കളയും എന്നു വരെ പ്രഖ്യാപിച്ചു. എഫ.എസ്.എഫ് പിടിച്ചെടുക്കാനുള്ള സി.പി.എമ്മിന്റെ നയപരിപാടി ആയിരുന്നു ആ സെമിനാര്‍ എന്നു വരെ പറഞ്ഞു പരത്തി. പത്രക്കാരെ കൊണ്ടുപോലും എഴുതിപ്പിച്ചു. കൊച്ചിയില്‍ നടന്ന സെമിനാറില്‍ പുറം വാതിലിലൂടെയാണ് നോവല്‍ പ്രായോജകസ്ഥാനത്ത് വന്നത് എന്ന് സ്ഥാപിച്ചു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ അന്ന...

ശ്രീനാരായണ ചിന്തകളും- പിന്‍തുടര്‍ച്ചക്കാരും.

2000-ആണ്ടില്‍ മനോരമ പത്രം ഒരു പ്രത്യേക സപ്ലിമെന്റുമായാണ് പുറത്തിറങ്ങിയത്. കേരളം കണ്ട കഴിഞ്ഞ ആണ്ടിലെ മനുഷ്യന്‍ - ശ്രീനാരായണഗുരു. കേരളത്തിലെ, ഒരു പക്ഷെ ഭാരതത്തിന്റെ തന്നെ ചരിത്രത്തിലെ നവോത്ഥാന നായകന്‍ ആയി ചരിത്രകാരന്‍മാര്‍ വാഴ്ത്തുന്ന ഒരു മഹാനാണ്,ഗുരുദേവന്‍. ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഇതാണ് ഒരു കാലഘട്ടം പിന്തുടര്‍ന്നുപോരുന്ന കീഴ്വഴക്കങ്ങളെ അടിമുടി മാറ്റിമറിച്ചത്. അവഗണിക്കപ്പെട്ട ഒരു വര്‍ഗ്ഗത്തിനുവേണ്ടി അരുവിപ്പുറത്ത് 1888 മാര്‍ച്ച് മാസത്തില്‍അദ്ദേഹം നടത്തിയ പ്രതിഷ്ഠ വളരെ പ്രശസ്തമാണ്. തടയാന്‍ വന്ന ബ്രാമണപേക്കോലങ്ങളെ നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറഞ്ഞ് അദ്ദേഹം ധീരമായി നേരിട്ടു. അവഗണനയും,അടിച്ചമര്‍ത്തലും കൊണ്ട് അടങ്ങികിടന്നിരുന്ന ഒരു സമൂഹത്തിന്റെ സമരപ്രഖ്യാപനമായിരുന്നു അത്. ശ്രീനാരായണ ഗുരു നിറുത്തിയടത്തുനിന്നാണ് അദ്ദേഹം തുടങ്ങിവച്ച ഒരു മഹാപ്രസ്ഥാനത്തിന്‍ തുടങ്ങേണ്ടിയിരുന്നത്. എസ്.എന്‍.ഡി.പി എന്ന ആ പ്രസ്ഥാനം തുടക്കത്തില്‍ നയിച്ചിരുന്നത് കുമാരനാശാനെപ്പോലുള്ള പ്രമുഖരായിരു്ന്നു. അപ്പോഴെല്ലാം എന്തായിരുന്നോ യോഗത്തിന്റെ ലക്ഷ്യം അതിലേക്...

കമ്മ്യൂണിസം - ഒരു മതം

കമ്മ്യൂണിസം ഒരു മതമാണോ എന്നുള്ള ചില ചിന്തകളാണ് ഈ ലേഖം സമാധാന പ്രേമികള്‍ക്കു മുമ്പില്‍ വെയ്ക്കുന്ന ഒരു ചോദ്യം. ഒരു മതത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ? അല്ലെങ്കില്‍ ഒരു മതം എന്ന് വിളിക്കപ്പെടുന്നത് എപ്പോഴാണ് ? കുറെ ഏറെ ആളുകളുടെ കൂട്ടായ്മയ്ക്ക് ഒരു ലക്ഷ്യവും അല്ലെങ്കില്‍ ഒരു ദര്‍ശനവും അതിലേക്ക് എത്തിച്ചേരാവുന്ന ഒരു ജീവിതരീതിയും ഉണ്ടാവുമ്പോഴാണ് അവിടെ ഒരു മതം രൂപപ്പെടുന്നത്. ഹിന്ദു മതത്തെ കണക്കാക്കിയാല്‍ ഇവയെ ശ്രുതി എന്നും സ്മൃതി എന്നു പറയാവുന്നതാണ്. അങ്ങിനെ കണക്കാക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെ ദര്‍ശനം എന്താണ് ?അത് സ്വാതന്ത്ര്യം ,സോഷ്യലിസം എന്നത് ആണ്, അതിലേക്കുള്ള ജീവിത രീതി ആണ് ജനാധിപത്യം . ഈ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ കമ്മ്യീണിസവും ഒരു മതമാണ് എന്ന നിഗമനത്തില്‍ നമുക്ക് എത്തിച്ചേരാവുന്നതാണ്. അല്ലെങ്കിലും കമ്മ്യൂണിസം എല്ലായിടത്തും ഒരു മതവുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നുണ്ട്. കേരളത്തിലായാലും ബംഗാളായാലും ഒരു മതത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് കമ്മ്യൂണിസം വേരുറച്ചിട്ടുള്ളത്. ഭാരത്തില്‍ മറ്റൊരിടത്തും കമ്മ്യൂണിസത്തിന്‍ വളരാന്‍ കഴിയാത്തതും ഇതുകൊണ്ടായിരിക്കും. കേരളത്തില്‍ ശ്രീനാരായണ ഗുരുവും...

മാധ്യമതീവ്രവാദം

ഭാരതം കഴിഞ്ഞകുറെ ആഴ്ചകളായി നേരിട്ടികൊണ്ടിരിക്കുന്ന ഒരു പുതിയ തരം ദുരന്തമാണ് , മാധ്യമതീവ്രവാദം. തീവ്രവാദം തോക്കിന്‍ കുഴലിലൂടെ മാത്രമല്ല സംഭവിക്കുന്നത് പേപ്പറുകളിലൂടെയും നടത്താം. അതുപോലെ തീവ്രവാദികള്‍ രാജ്യത്തിനു പുറത്തുമാത്രമല്ല പത്രങ്ങള്‍ എന്നു വിളിക്കുന്ന പുതിയ തരം പടുമുളകള്‍ കൂടിയുണ്ട്. ഒരു രാജ്യത്തെ പുറം രാജ്യങ്ങളുടെ മുന്നില്‍ എങ്ങിനെ അപമാനിക്കാം എന്നതിനുള്ള ചില വ്യക്തമായ ഉദാഹരണങ്ങളാണ് മുംബൈ സംഭവത്തിനുശേഷം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുന്‍ കാലഘട്ടങ്ങളില്‍ ഒരു വാര്‍ത്ത പുറം നാടുകളില്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടോ,മൂന്നോ ദിവസങ്ങള്‍ തന്നെ എടുത്തിരിക്കാം. എന്നാല്‍ ഇപ്പോഴോ ഡിജിറ്റല്‍ മീഡിയയുടെ വരവോടെ പത്രങ്ങള്‍ വാര്‍ത്തകള്‍ അത് സംഭവിക്കുമ്പോള്‍ (സംഭവിപ്പിക്കുമ്പോള്‍ ) തന്നെ ആളുകളുടെ സ്വീകരണമുറിയിലോ, മടിത്തട്ടിലോ തന്നെ എത്തിക്കുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്‍, വി.എസ് വിവാദം കെട്ടിച്ചമച്ചതാണ് എന്ന് അല്ലെങ്കില്‍ വളച്ചൊടിച്ചതാണ് എന്ന വ്യക്തമായപ്പോള്‍ തന്നെ ചുടുചോര പ്രതീക്ഷിച്ച ചെന്നായ്ക്കള്‍ ആ രംഗം വിട്ട് പുതിയ കുഞ്ഞാടുകളെ പ്രലോഭിപ്പിക്കുവാന്‍ പൊയ്ക്കഴിഞ്ഞു. ഒരു സംഭവം ഉണ്ടാക്കി ജനങ്ങള്‍...

പ്രഥമാനുരാഗം (അങ്ങിനെ വിളിക്കാമെങ്കില്‍)

മുഗ്ദ്ധ സൌന്ദര്യമെ മൂടുപടം നീക്കി ,മെല്ലെ നിന്റെ മുത്തം കവരുമ്പോള്‍ ചെമ്പരത്തിപുവെന്തെ ലജ്ജാവിവശയായ് . ഈ ചെമ്പനീര്‍ പൂവാകെ വാറ്റി,അത്തറായ് നിന്‍ മുന്നില്‍ കാത്തുവയ്ക്കാം. നിന്‍ മിഴികോണിലെ പ്രണയവും കാത്ത് നിന്റെ കിളിവാതില്‍ തുറക്കുന്നതും നോക്കി, താഴെ വിളക്കുകാലിന്‍ ചുവട്ടില്‍ മഴയായ മഴയത്രയും ഞാന്‍ നനഞ്ഞു. ഈ രാവിന്‍ അവസാനയാമത്തിലും, പ്രിയെ ഞാന്‍ പ്രണയാര്‍ദ്രനാവുന്നു. നാളത്തെ ഉഷസ്സ് ഉണരുന്നത് നിനക്കുള്ള എന്റെ പ്രണയ പാരിതോഷികവുമായിട്ടായിരിക്കും, അതിലെന്റെ ഹൃദയമുണ്ട്,ആത്മാവുമുണ്ട്, കൂടെ നിന്റെ നിസ്സംഗതയുടെ കുറെ നൊമ്പരപാടുകളും, തീരെ ഉണങ്ങാത്ത മുറിവുകള്‍ ഈ മഴത്തുള്ളികള്‍ക്കായി ഒരു നിമിഷം നീ കാതോര്‍ക്കു... അതില്‍ എന്റെ സ്നേഹസംഗീതമുണ്ട്, ഷഹനാസിന്റെ പൂന്തോപ്പിലെ ചെറുകാറ്റ് നിന്റെ പൂഞ്ചേലതുമ്പില്‍ മുത്തമിടാന്‍ മത്സരിക്കുമല്ലോ... നീ മറക്കരുത് എന്റെയീ ഗാനവും,എന്റെ സ്നേഹവും കുറെ വിരഹവേദനകളും

Less words ... More Actions

The latest wave of attacks in Mumbai by the Pak based LeT have created a wave of nationalism in the minds of us Indians. Never has there been such a national uproar against the Political clowns of our country. What these clowns and the LeT morons fail to undermine was that although we are a nation of Millions of passionate cries, we are a great nation, a nation which has given leaders like Subash Chandra Bose, Lokmanya Tilak, Chandra Shekar Azad, Bhaghat Singh……. As the whole of India mourns the death of our people, the rest of the world is playing mind games. These people are hell bend on destroying our country. We were ambushed and slaughtered again! There is legitimacy for what we do at this juncture. Forget peace for now. We have to show them that we are strong. We have laws of a civilized nation and we cannot afford to be uncivilized, but I say we should resist such laws for now. You tell me what law protects terrorists?? It is time that we heard with new ears. Every civilization ...

ഭാരതത്തില്‍ സംഭവിച്ചുകൂടാത്തത്

മേജര്‍ സന്ദീപിന്റെ വീരമൃത്യുവും,മൂഖ്യമന്ത്രി അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചതും, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ചില വിവാദങ്ങളും എന്തായാലും ഭാരതത്തില്‍ സംഭവിച്ചുകൂടാത്തതാണ്. രണ്ടുമൂന്ന് കാര്യങ്ങള്‍ ഇവിടെ പരിശോധിച്ചു നോക്കേണ്ടതാണ്. ഒന്ന്,മുഖ്യമന്ത്രി പ്രയോഗിച്ച പദങ്ങള്‍ സന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ അവിടെ ഒരു പട്ടി പോലും പോകില്ലായിരുന്നു. ഒഴിവാക്കേണ്ടതു തന്നെ. പക്ഷെ അതോടൊപ്പം കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് സന്ദീപിന്റെ അച്ചന്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നടത്തിയ പരാമര്‍ശം ഒരു പട്ടി പോലും എന്റെ വീട്ടില്‍ പ്രവേശിക്കേണ്ട. കര്‍ണ്ണാടക മുഖ്യമന്ത്രിയും മറ്റു അവിടെ ചെന്നപ്പോള്‍ അദ്ദേഹം എന്തെങ്കിലുംപറഞ്ഞതായി ഒരു മാധ്യമത്തിലും കണ്ടില്ല. ഉണ്ണികൃഷ്ണന്‍ പറയുന്നത്. സന്ദീപിന്റ സംസ്കാരചടങ്ങില്‍ കേരളത്തില്‍ നിന്നും ആരും തന്നെ വന്നില്ല. ഇത് ശരിയല്ല,മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സന്ദീപിന്റെ മരണം വീരമൃത്യു തന്നെ ,നമ്മളെല്ലാവരും അഭിമാനിക്കുന്നു. പക്ഷെ ഒരു ധീരജവാന്റെ അച്ചന്‍ അതില്‍ അഭിമാനിക്കുന്നതിനു പകരം ആ സംസ്ക്കാരചടങ്ങില്‍ പങ്കെടുക്കാത്ത മ...

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനു പ്രണാമം

കണ്ണേ മടങ്ങുക,ഭ്രാന്തമാം കാട്ടാളത്തത്തില്‍ നിന്നും, കാത്തിരുന്നതല്ലേ നിന്നെ,ഇന്നു വരുമെന്നു പറഞ്ഞതല്ലെ ... നിനക്കായ് കാത്തു വച്ചതല്ലെ ഞാന്‍ എന്‍ നെഞ്ചിലെ സ്നേഹപ്രവാഹം. എവിടേക്കായി നീ പോയി,എന്നോടൊന്നും പറയാതെ ഒരു വിടചോദിക്കലിനു പോലും നില്‍ക്കാതെ .... രാജ്യം പുകള്‍കൊള്ളുന്നു നിന്‍ പോരാട്ട വീര്യത്തില്‍ എന്‍ കരള്‍ തേങ്ങുന്നു നിന്റെ വിരഹത്താല്‍ നീ ജീവിക്കും ഈ ജനതയുടെ നില്കാപ്രവാഹത്തിലും, നഷ്ടപ്പെട്ടത് എനിക്കല്ലോ...എനിക്കുമാത്രം. രാഷ്ട്രം ഉറങ്ങാന്‍ നീ കാവലിരുന്നു,രാവിന്റെ. എന്റെ കണ്ണിലുണ്ണീ ഉറങ്ങുക, ആല്ലലില്ലാതെ മയങ്ങുക.